വിഴിഞ്ഞം: പ്ലസ്ടു വിദ്യാർഥികളെ ആൾത്താമസം ഇല്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടിൽ സെൽവരാജിൻറെയും അജിതയുടെയും മകൻ ദിപിൻ (18) അവണാകുഴി കാടുതരിശി ആഷികാഭവനിൽ മനോഹരന്റെയും സിംലയുടെയും മകൾ ആഷിക (18) എന്നിവരാണ് മരിച്ചത്. ആഷികയുടെ പുല്ലുവിളയിലുള്ള അമ്മൂമ്മയുടെ വീട്ടിൽ ഇന്നലെ രാവിലെയാണ് ഒറ്റ ഷോളിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെയാണ് ഇരുവരെയും വീട്ടിൽനിന്നും കാണാതായത്. ആശുപത്രിയിൽ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ആഷികയെ ഉച്ചയ്ക്കു ശേഷവും കാണാതായതോടെ ബന്ധുക്കൾ കാഞ്ഞിരംകുളം പോലീസിലും നെയ്യാറ്റിൻകര പോലീസിലും പരാതി നല്കി. ഇതിനിടെ അമ്മൂമ്മയുടെ വീടിന്റെ താക്കോൽ കാണാത്തതിനെ തുടർന്ന് രാത്രിയോടെ ഒരു ബന്ധു പുല്ലുവിളയിലെവീട്ടിൽ എത്തി അന്വേഷിച്ചെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ഇന്നലെ രാവിലെ വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ആഷിക അയൽവാസിയായ ദിപിനുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രണയത്തോടുള്ളവീട്ടുകാരുടെ എതിർപ്പാണ് ഇരുവരെയും ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും നെയ്യാറ്റിൻകര സി ഐ കെ. എസ്. അരുണും കാഞ്ഞിരംകുളം എസ് ഐ അനിൽകുമാറും പറഞ്ഞു.
ഇരുവരും പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരുന്നവരാണ്.ഫോറൻസിക് വിദഗ്ധർസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചതായും ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകുമെന്നും പോലീസ് പറഞ്ഞു. പ്ലസ്വൺ വിദ്യാർഥിനിയായ ഐശ്വര്യ ആഷികയുടെയും ദിവ്യ ദിപിന്റെയും സഹോദരിമാരാണ്.
ഇരുവരും പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരുന്നവരാണ്.ഫോറൻസിക് വിദഗ്ധർസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചതായും ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകുമെന്നും പോലീസ് പറഞ്ഞു. പ്ലസ്വൺ വിദ്യാർഥിനിയായ ഐശ്വര്യ ആഷികയുടെയും ദിവ്യ ദിപിന്റെയും സഹോദരിമാരാണ്.