ന്യൂഡൽഹി: കേരളത്തിലെ സിപിഐ, സിപിഎം പ്രശ്നം മുന്നണി സംവിധാനത്തിൽ തന്നെ പരിഹരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി. കോൽക്കൊത്ത സന്പൂർണ പ്ലീനത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താനായി ചേർന്ന പോളിറ്റ് ബ്യൂറോയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സിനിമാ താരത്തിനു നേരെ നടന്ന ആക്രമണം അത്യന്തം ഗൗരവമേറിയതാണ്. ഇത്തരം സംഭവങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ലോ അക്കാഡമി വിഷയം ഇതിനകം പരിഹരിച്ചു കഴിഞ്ഞുവെന്നും യെച്ചൂരി പ്രതികരിച്ചു.
ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിൽ സിപിഎം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. വിജയത്തേക്കാൾ ഉപരി ഇടതുപക്ഷ ആശയപ്രചാരണമാണ് ഇതുവഴി ലക്ഷ്യമിടുന്നു. കുത്തക മുതലാളിമാരുടെ പണം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവണതയാണ്. ഇത് നിയമം മൂലം നിരോധിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിൽ സിനിമാ താരത്തിനു നേരെ നടന്ന ആക്രമണം അത്യന്തം ഗൗരവമേറിയതാണ്. ഇത്തരം സംഭവങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ലോ അക്കാഡമി വിഷയം ഇതിനകം പരിഹരിച്ചു കഴിഞ്ഞുവെന്നും യെച്ചൂരി പ്രതികരിച്ചു.
ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിൽ സിപിഎം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. വിജയത്തേക്കാൾ ഉപരി ഇടതുപക്ഷ ആശയപ്രചാരണമാണ് ഇതുവഴി ലക്ഷ്യമിടുന്നു. കുത്തക മുതലാളിമാരുടെ പണം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവണതയാണ്. ഇത് നിയമം മൂലം നിരോധിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും യെച്ചൂരി പറഞ്ഞു.