ന്യൂഡൽഹി: തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതന വ്യവസ്ഥകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി യൂണിയൻ (എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ -എഐടിയുസി) ഇന്നു പാർലമെന്റ് മാർച്ച നടത്തും. എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ മാർച്ച് ഉദ്ഘാടനം ചെയ്യും.
വേതനം 600 രൂപയായി വർധിപ്പിക്കുക. തൊഴിൽ ദിനം 200 ദിവസമായി വർധിപ്പിക്കുക. തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക. ദേശീയ ക്ഷേമനിധി രൂപവത്കരിക്കുക. ജോലിസമയം രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെയാക്കുക. അപകട ഇൻഷുറൻസ് അഞ്ചു ലക്ഷമാക്കി ഉയർത്തുക. ഉത്സവബത്ത അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നതെന്ന് ഫെഡറേഷൻ പ്രസിഡന്റും മുൻ എംപിയുമായ ചെങ്ങറ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും ഗ്രാമീണ വികസന മന്ത്രിക്കും നിവേദനങ്ങൾ നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ. അനിമോൻ, നേതാക്കളായ പി. സുരേഷ് ബാബു, എസ് വേണുഗോപാൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വേതനം 600 രൂപയായി വർധിപ്പിക്കുക. തൊഴിൽ ദിനം 200 ദിവസമായി വർധിപ്പിക്കുക. തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക. ദേശീയ ക്ഷേമനിധി രൂപവത്കരിക്കുക. ജോലിസമയം രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെയാക്കുക. അപകട ഇൻഷുറൻസ് അഞ്ചു ലക്ഷമാക്കി ഉയർത്തുക. ഉത്സവബത്ത അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നതെന്ന് ഫെഡറേഷൻ പ്രസിഡന്റും മുൻ എംപിയുമായ ചെങ്ങറ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും ഗ്രാമീണ വികസന മന്ത്രിക്കും നിവേദനങ്ങൾ നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ. അനിമോൻ, നേതാക്കളായ പി. സുരേഷ് ബാബു, എസ് വേണുഗോപാൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.