ന്യൂഡൽഹി: കൊച്ചിയിൽ ചലച്ചിത്ര നടിക്കു നേരേയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട മുഴുവൻ പേർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് സംഭവം പോലീസ് വളരെ ഗൗരവത്തോടെയാണു കാണുന്നത്. സമൂഹത്തിൽഅറിയപ്പെടുന്ന ഒരുസ്ത്രീ ആക്രമിക്കപ്പെടുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.
പോലീസ് ഉടൻ തന്നെ പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനായത് നേട്ടമാണെന്നും പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ നന്പർ വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ല. സംസ്ഥാനത്തെ ക്രമസമാധാനം ഭദ്രമാണ്. ക്രമസമാധാനം തകർന്നുവെന്നു പറഞ്ഞ് ഉപവാസമിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറ്റു പല ലക്ഷ്യങ്ങളാണുള്ളതെന്നും പിണറായി ആരോപിച്ചു.
പോലീസ് ഉടൻ തന്നെ പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനായത് നേട്ടമാണെന്നും പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ നന്പർ വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ല. സംസ്ഥാനത്തെ ക്രമസമാധാനം ഭദ്രമാണ്. ക്രമസമാധാനം തകർന്നുവെന്നു പറഞ്ഞ് ഉപവാസമിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറ്റു പല ലക്ഷ്യങ്ങളാണുള്ളതെന്നും പിണറായി ആരോപിച്ചു.