ലക്നോ: ഏഴുഘട്ടമായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ടം ഇന്ന്. 12 ജില്ലകളിലായുള്ള 69 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. 2.41 കോടി വോട്ടർമാരാണ് മൂന്നാംഘട്ടത്തിൽ ഉള്ളത്. 826 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 25,603 ബൂത്തുകളിയാലാണ് വോട്ടിംഗ് നടക്കുക. ഇതാവാഹിലാണ് ഏറ്റവുമധികം സ്ഥാനാർഥികൾ ഉള്ളത്, 21 പേർ.
എസ്പി ആഭ്യന്തര യുദ്ധത്തിൽ അഖിലേഷ് യാദവിന്റെ എതിർ ചേരിക്കാരനും മുലായം സിംഗിന്റെ സഹോദരനുമായ ശിവപാൽ യാദവാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിലെ പ്രധാനി. ജസ്വന്ത് നഗറിൽനിന്നാണ് ശിവപാൽ ജനവിധി തേടുന്നത്. എസ്പി നേതാവ് നരേഷ് അഗർവാളിന്റെ മകൻ നിഥിൻ അഗർവാൾ, ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന മുൻ ബിഎസ്പിക്കാരൻ ബ്രിജേഷ് പഥക്, കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേക്കേറിയ റിത ബഹുഗുണ ജോഷി, മുലായം സിംഗിന്റെ മരുമകൾ അപർണ യാദവ് തുടങ്ങിയവ പ്രമുഖരും ഇന്നു മത്സരരംഗത്തുണ്ട്.
റിതയും അപർണയും ലക്നോ കന്റോൺമെന്റ് മണ്ഡലത്തിൽനിന്നാണു ജനവിധി തേടുന്നത്.
എസ്പി ആഭ്യന്തര യുദ്ധത്തിൽ അഖിലേഷ് യാദവിന്റെ എതിർ ചേരിക്കാരനും മുലായം സിംഗിന്റെ സഹോദരനുമായ ശിവപാൽ യാദവാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിലെ പ്രധാനി. ജസ്വന്ത് നഗറിൽനിന്നാണ് ശിവപാൽ ജനവിധി തേടുന്നത്. എസ്പി നേതാവ് നരേഷ് അഗർവാളിന്റെ മകൻ നിഥിൻ അഗർവാൾ, ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന മുൻ ബിഎസ്പിക്കാരൻ ബ്രിജേഷ് പഥക്, കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേക്കേറിയ റിത ബഹുഗുണ ജോഷി, മുലായം സിംഗിന്റെ മരുമകൾ അപർണ യാദവ് തുടങ്ങിയവ പ്രമുഖരും ഇന്നു മത്സരരംഗത്തുണ്ട്.
റിതയും അപർണയും ലക്നോ കന്റോൺമെന്റ് മണ്ഡലത്തിൽനിന്നാണു ജനവിധി തേടുന്നത്.