കോട്ടയം: പൂവത്തുംമൂട്ടിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപണികൾ പൂർത്തിയായില്ല. പൂവത്തൂംമൂട് പന്പ് ഹൗസിൽനിന്നും കളക്ടറേറ്റു വളപ്പിലെ ടാങ്കിലേക്കു വെള്ളം എത്തിക്കുന്ന 600എംഎം കാസ്റ്റയണ് പൈപ്പാണു ഞായറാഴ്ച രാത്രിയിൽ പന്പ്ഹൗസിനു സമീപത്തെ തോട്ടിൽ പൊട്ടിയത്.
അഞ്ചിൽപ്പരം ജീവനക്കാരുടെ നേതൃത്വത്തിൽ രാപകൽ വ്യത്യാസമില്ലാതെ അറ്റകുറ്റപണികൾ നടത്തിയെങ്കിലും പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പൊട്ടിയ പൈപ്പിന്റെ ഒരു ഭാഗം റോഡിലെ കലുങ്കിന് അടിയിലായതിനാലാണു ജോലികൾക്കു താമസം നേരിടുന്നത്. കലുങ്കിന്റെ അടിഭാഗത്തെ മണ്ണ് പൂർണമായി മാറ്റിയാൽ മാത്രമേ പൊട്ടലിന്റെ വ്യാപ്തി തിരിച്ചറിയാൻ സാധിക്കൂ. ഇടുങ്ങിയ കലുങ്കിനടിയിൽ നിർമാണ ജോലികൾ നടത്തുകയെന്നതും പകരം പൈപ്പ് സ്ഥാപിക്കുകയും ദുഷ്കരമാണ്. വാട്ടർ അഥോറിട്ടി അധികൃതർ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറിയിച്ചശേഷമാണു നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.
കലുങ്കിന്റെ ഭാഗം ഒഴിച്ചുള്ള പ്രദേശത്തെ മണ്ണും ചെളിയും കഴിഞ്ഞ തിങ്കളാഴ്ച തന്നെ നീക്കം ചെയ്തിരുന്നു. കലുങ്കിനു വെളിയിലായി പത്തു മീറ്ററോളം നീളത്തിൽ പൈപ്പ് പൊട്ടിയിരുന്നു. ബാക്കി ഭാഗത്തെ വ്യാപ്തി തിരിച്ചറിയാൻ സാധിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.
ഇന്നു വൈകുന്നേരത്തോടെ നിർമാണം പൂർത്തിയാക്കി ചാർജ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് വാട്ടർ അഥോറിട്ടി അധികൃതർ.
അഞ്ചിൽപ്പരം ജീവനക്കാരുടെ നേതൃത്വത്തിൽ രാപകൽ വ്യത്യാസമില്ലാതെ അറ്റകുറ്റപണികൾ നടത്തിയെങ്കിലും പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പൊട്ടിയ പൈപ്പിന്റെ ഒരു ഭാഗം റോഡിലെ കലുങ്കിന് അടിയിലായതിനാലാണു ജോലികൾക്കു താമസം നേരിടുന്നത്. കലുങ്കിന്റെ അടിഭാഗത്തെ മണ്ണ് പൂർണമായി മാറ്റിയാൽ മാത്രമേ പൊട്ടലിന്റെ വ്യാപ്തി തിരിച്ചറിയാൻ സാധിക്കൂ. ഇടുങ്ങിയ കലുങ്കിനടിയിൽ നിർമാണ ജോലികൾ നടത്തുകയെന്നതും പകരം പൈപ്പ് സ്ഥാപിക്കുകയും ദുഷ്കരമാണ്. വാട്ടർ അഥോറിട്ടി അധികൃതർ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറിയിച്ചശേഷമാണു നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.
കലുങ്കിന്റെ ഭാഗം ഒഴിച്ചുള്ള പ്രദേശത്തെ മണ്ണും ചെളിയും കഴിഞ്ഞ തിങ്കളാഴ്ച തന്നെ നീക്കം ചെയ്തിരുന്നു. കലുങ്കിനു വെളിയിലായി പത്തു മീറ്ററോളം നീളത്തിൽ പൈപ്പ് പൊട്ടിയിരുന്നു. ബാക്കി ഭാഗത്തെ വ്യാപ്തി തിരിച്ചറിയാൻ സാധിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.
ഇന്നു വൈകുന്നേരത്തോടെ നിർമാണം പൂർത്തിയാക്കി ചാർജ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് വാട്ടർ അഥോറിട്ടി അധികൃതർ.