മ്യൂണിക്: നാറ്റോയുടെപ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ജർമനിയിൽ മ്യൂണിക് സുരക്ഷാ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയിനിലെ സംഘർഷങ്ങൾ കുറയ്ക്കാൻ റഷ്യ തയാറാകണമെന്നും യുക്രെയ്ൻ പ്രശ്നത്തിൽ റഷ്യ കണക്കു പറയേണ്ടിവരുമെന്നും മൈക്ക് പെൻസ് കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റ് എന്ന നിലയിലുള്ള മൈക്ക് പെൻസിന്റെ ആദ്യ വിദേശസന്ദർശനമായിരുന്നു ജർമനിയിലേത്. പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ദേശീയ സുരക്ഷാ സെക്രട്ടറി ജോൺ കെല്ലിയും പെൻസിനൊപ്പം ഉണ്ടായിരുന്നു.
യുഎസ് എക്കാലവും യൂറോപ്പിനോട് ഒപ്പമാണ് സഞ്ചരിച്ചിട്ടുള്ളതെന്നും തുടർന്നും അങ്ങനെതന്നെയായിരിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിനുവേണ്ടി ഉറപ്പു തരുന്നതായി മൈക്ക് പെൻസ് പറഞ്ഞു.റഷ്യയുമായി ബന്ധപ്പെട്ട് മൈക്ക് പെൻസ് നിലപാട് കടുപ്പിച്ചു. റഷ്യ മിൻസ്ക് കരാർ മാനിക്കണമെന്നാവശ്യപ്പെട്ട പെൻസ് കിഴക്കൻ യുക്രെയിനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ റഷ്യ തയാറാകണമെന്നും അഭിപ്രായപ്പെട്ടു.
ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്താൻ ശ്രമിക്കുന്പോൾ തന്നെ റഷ്യയുടെ സമീപനങ്ങൾ വിലയിരുത്തപ്പെടുന്നുണ്ടെന്നും പെൻസ് പറഞ്ഞു.
ട്രംപ് അമേരിക്കൻ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ഇസ്രയേൽ അടക്കമുള്ള അമേരിക്കയുടെ സഖ്യകക്ഷികൾക്കു ഭീഷണിയായി അണ്വായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ല. ഐഎസിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും മൈക്ക് പെൻസ് അറിയിച്ചു.
ഇതേസമയം, പാശ്ചാത്യർക്കു മേൽക്കോയ്മയുള്ള ലോകക്രമം അവസാനിച്ചിരിക്കുകയാണെന്നും പുതിയ ലോകക്രമം ഉരുത്തിരിയേണ്ടതുണ്ടെന്നും പെൻസിന്റെ പ്രസംഗത്തിനുശേഷം മണിക്കൂറുകൾക്കകം കോൺഫ്രൻസിനെ അഭിസംബോധന ചെയ്ത റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.ശീതയുദ്ധത്തിന്റെ അവശേഷിപ്പാണു നാറ്റോ.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരം ഉയർത്തിപ്പിടിക്കുന്ന ലോകക്രമാണു വേണ്ടത്. അമേരിക്കയുമായി മെച്ചപ്പെട്ട ബന്ധം ആഗ്രഹിക്കുന്നതായും ലാവ്റോവ് പറഞ്ഞു.
യുഎസ് എക്കാലവും യൂറോപ്പിനോട് ഒപ്പമാണ് സഞ്ചരിച്ചിട്ടുള്ളതെന്നും തുടർന്നും അങ്ങനെതന്നെയായിരിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിനുവേണ്ടി ഉറപ്പു തരുന്നതായി മൈക്ക് പെൻസ് പറഞ്ഞു.റഷ്യയുമായി ബന്ധപ്പെട്ട് മൈക്ക് പെൻസ് നിലപാട് കടുപ്പിച്ചു. റഷ്യ മിൻസ്ക് കരാർ മാനിക്കണമെന്നാവശ്യപ്പെട്ട പെൻസ് കിഴക്കൻ യുക്രെയിനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ റഷ്യ തയാറാകണമെന്നും അഭിപ്രായപ്പെട്ടു.
ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്താൻ ശ്രമിക്കുന്പോൾ തന്നെ റഷ്യയുടെ സമീപനങ്ങൾ വിലയിരുത്തപ്പെടുന്നുണ്ടെന്നും പെൻസ് പറഞ്ഞു.
ട്രംപ് അമേരിക്കൻ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ഇസ്രയേൽ അടക്കമുള്ള അമേരിക്കയുടെ സഖ്യകക്ഷികൾക്കു ഭീഷണിയായി അണ്വായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ല. ഐഎസിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും മൈക്ക് പെൻസ് അറിയിച്ചു.
ഇതേസമയം, പാശ്ചാത്യർക്കു മേൽക്കോയ്മയുള്ള ലോകക്രമം അവസാനിച്ചിരിക്കുകയാണെന്നും പുതിയ ലോകക്രമം ഉരുത്തിരിയേണ്ടതുണ്ടെന്നും പെൻസിന്റെ പ്രസംഗത്തിനുശേഷം മണിക്കൂറുകൾക്കകം കോൺഫ്രൻസിനെ അഭിസംബോധന ചെയ്ത റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.ശീതയുദ്ധത്തിന്റെ അവശേഷിപ്പാണു നാറ്റോ.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരം ഉയർത്തിപ്പിടിക്കുന്ന ലോകക്രമാണു വേണ്ടത്. അമേരിക്കയുമായി മെച്ചപ്പെട്ട ബന്ധം ആഗ്രഹിക്കുന്നതായും ലാവ്റോവ് പറഞ്ഞു.