വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പിള്ളി ബ്ലോക്കിൽ കൊയ്ത്ത് കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരണം നടക്കാത്തതിനാൽ കർഷകർ ദുരിതത്തിൽ. കൊയ്തുമെതിച്ച നെല്ല് പാടത്തുതന്നെ കൂനകൂട്ടി വേനൽമഴയിൽനിന്ന് സംരക്ഷിക്കാൻ കർഷകർ പാടത്തു തന്നെ കഴിച്ചു കൂട്ടുകയാണ്.
240 ഏക്കർ പാടശേഖരത്തിലെ 170 ഏക്കറിലാണ് ഇക്കുറി കൃഷി ഇറക്കിയത്. എഴുപതോളം കർഷകർ ഓരുവെള്ളത്തോടുപോലും മല്ലിട്ടാണ് കൃഷി സംരക്ഷിച്ച് കൊയ്തെടുത്തത്.
പാഡി ഓഫീസർ, സപ്ലൈകോ അധികൃതർ തുടങ്ങിയവരോടു തങ്ങളുടെ ദുസ്ഥിതി കർഷകർ അറിയിച്ചിട്ടും അനുഭാവ പൂർവമായ നടപടിയുണ്ടായില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.
അര ഏക്കറും ഒരേക്കറും നിലമുള്ളവരും പാട്ടകൃഷിക്കാരുമുൾപ്പെടുന്ന നിർധന കർഷകരാണീ ബ്ലോക്കിലുള്ളത്. നെല്ല് സംഭരിക്കാനാവാതെ മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
നെല്ലുസംഭരിക്കുന്നതിന് കർഷകർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുന്നതിനുള്ള നീക്കത്തിലാണ് കർഷകർ.
240 ഏക്കർ പാടശേഖരത്തിലെ 170 ഏക്കറിലാണ് ഇക്കുറി കൃഷി ഇറക്കിയത്. എഴുപതോളം കർഷകർ ഓരുവെള്ളത്തോടുപോലും മല്ലിട്ടാണ് കൃഷി സംരക്ഷിച്ച് കൊയ്തെടുത്തത്.
പാഡി ഓഫീസർ, സപ്ലൈകോ അധികൃതർ തുടങ്ങിയവരോടു തങ്ങളുടെ ദുസ്ഥിതി കർഷകർ അറിയിച്ചിട്ടും അനുഭാവ പൂർവമായ നടപടിയുണ്ടായില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.
അര ഏക്കറും ഒരേക്കറും നിലമുള്ളവരും പാട്ടകൃഷിക്കാരുമുൾപ്പെടുന്ന നിർധന കർഷകരാണീ ബ്ലോക്കിലുള്ളത്. നെല്ല് സംഭരിക്കാനാവാതെ മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
നെല്ലുസംഭരിക്കുന്നതിന് കർഷകർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുന്നതിനുള്ള നീക്കത്തിലാണ് കർഷകർ.