ചങ്ങനാശേരി: കച്ചമുറി ഞൊറിഞ്ഞുടത്തു ചട്ടയണിഞ്ഞു കവണി പുതച്ച് ഏഴുന്നൂറിലധികം കൊച്ചുസുന്ദരികൾ. വെള്ള ജൂബയും മുണ്ടും ധരിച്ച ് കൊച്ചുമിടുക്കാർ. പാരന്പര്യ തനിമയിൽ തൃക്കൊടിത്താനം പള്ളിയിൽ നസ്രാണി സംഗമം. സംഗമം തൃക്കൊടിത്താനം ഫൊറോനാ പള്ളിയങ്കണത്തെ അരനൂറ്റാണ്ട് മുന്‍പുള്ള മാർത്തോമ്മാ നസ്രാണി പാരന്പര്യത്തിന്റെ ഓർകളിലേക്കു നയിക്കുന്ന കൗതുക കാഴ്ചയായി.
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ വിശ്വാസോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമമാണ് മാർത്തോമ്മാ നസ്രാണി പാരന്പര്യത്തനിമയുടെ പുനരവതരണമായത്.
മാർത്തോമ്മാ നസ്രാണികളുടെ പരന്പരാഗത വേഷത്തിൽ ആയിരത്തഞ്ഞൂറോളം വിദ്യാർഥികൾ ദിവസം മുഴുവൻ നീണ്ട സംഗമത്തിൽ അണിനിരന്നു. നസ്രാണി സ്ത്രീകളുടെ വേഷമായിരുന്ന ചട്ടയും മുണ്ടുമണിഞ്ഞ് ഏഴുന്നൂറിൽ അധികം പെണ്‍കുട്ടികൾ അണിനിരന്നപ്പോൾ അന്യം നിന്ന ഒരു സംസ്കാരത്തിന്റെ ഓർമകൾ നാട്ടിൽ നിറഞ്ഞു.
രാവിലെ ഒന്പതിനു സംഗമത്തിനു പള്ളിയിൽ എത്താനാണു നിർദേശിച്ചിരുന്നതെങ്കിലും വളരെ നേരത്തെ തന്നെ കുട്ടികൾ പള്ളിയിലേക്കു പ്രവഹിച്ചു തുടങ്ങി. ചട്ടയും മുണ്ടുമണിഞ്ഞ പെണ്‍കുട്ടികളും വെള്ളമുണ്ടും ഷർട്ടുമായി ആണ്‍കുട്ടികളും റോഡിലൂടെ ഒന്നിന് പുറകെ ഒന്നായി എത്തിയപ്പോൾ വിവിധ മതസ്ഥരായ നാട്ടുകാരുടെ മനസുകളിലും കൗതുകം ഉണർന്നു. പ്രായമായവർ തങ്ങളുടെ ഓർമകൾ അയവിറക്കി. പള്ളിയിൽ എത്തിചേർന്ന കുട്ടികൾ റാലിയായി കൽക്കുരിശിനു മുന്നിലെത്തി. തുടർന്ന് കുരിശ് സാക്ഷിയാക്കി മാർത്തോമ്മായുടെ മാർഗം പിന്തുടരുമെന്ന് അവർ പ്രതിജ്ഞ ചെയ്തു.
ചങ്ങനാശേരി അതിരൂപത സന്ദേശനിലയം ഡയറക്ടർ ഫാ. ജോബി കറുകപറന്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. വർഗീസ് കാലായിൽ അധ്യക്ഷത വഹിച്ചു. സണ്ഡേസ്കൂൾ ഡയറക്ടർ ഫാ. ജോസഫ്് കുറിയന്നൂർപറന്പിൽ, ഫാ. ജിജിത് അറയ്ക്കൽ, ഡീക്കൻ മാത്യു തുണ്ടിയിൽ, ഡീക്കൻ ജീമോൻ മാളിയേക്കൽ, ഹെഡ്മാസ്റ്റർ ജാൻസണ് ജോസഫ് പുതുപ്പറന്പിൽ, സിജോ ആന്റണി, ജിം ജോസഫ്് എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് സന്ദേശനിലയം ഡയറക്ടർ ഫാ. ജോബി കറുകപറന്പിൽ മുഖ്യകാർമ്മികനായിരുന്നു.
ചട്ടയും മുണ്ടുമണിയുന്ന ഇടവകയിലെ എണ്പത്് വയസിലധികം പ്രായമുള്ള അമ്മമാരെ ചടങ്ങിൽ ആദരിച്ചു. നസ്രാണി കലാരൂപങ്ങളുടെ അവതരണവും സുറിയാനി പാട്ട് മത്സരവും ആഘോഷപ്പൊലിമ പകർന്നു.
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ വിശ്വാസോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമമാണ് മാർത്തോമ്മാ നസ്രാണി പാരന്പര്യത്തനിമയുടെ പുനരവതരണമായത്.
മാർത്തോമ്മാ നസ്രാണികളുടെ പരന്പരാഗത വേഷത്തിൽ ആയിരത്തഞ്ഞൂറോളം വിദ്യാർഥികൾ ദിവസം മുഴുവൻ നീണ്ട സംഗമത്തിൽ അണിനിരന്നു. നസ്രാണി സ്ത്രീകളുടെ വേഷമായിരുന്ന ചട്ടയും മുണ്ടുമണിഞ്ഞ് ഏഴുന്നൂറിൽ അധികം പെണ്‍കുട്ടികൾ അണിനിരന്നപ്പോൾ അന്യം നിന്ന ഒരു സംസ്കാരത്തിന്റെ ഓർമകൾ നാട്ടിൽ നിറഞ്ഞു.
രാവിലെ ഒന്പതിനു സംഗമത്തിനു പള്ളിയിൽ എത്താനാണു നിർദേശിച്ചിരുന്നതെങ്കിലും വളരെ നേരത്തെ തന്നെ കുട്ടികൾ പള്ളിയിലേക്കു പ്രവഹിച്ചു തുടങ്ങി. ചട്ടയും മുണ്ടുമണിഞ്ഞ പെണ്‍കുട്ടികളും വെള്ളമുണ്ടും ഷർട്ടുമായി ആണ്‍കുട്ടികളും റോഡിലൂടെ ഒന്നിന് പുറകെ ഒന്നായി എത്തിയപ്പോൾ വിവിധ മതസ്ഥരായ നാട്ടുകാരുടെ മനസുകളിലും കൗതുകം ഉണർന്നു. പ്രായമായവർ തങ്ങളുടെ ഓർമകൾ അയവിറക്കി. പള്ളിയിൽ എത്തിചേർന്ന കുട്ടികൾ റാലിയായി കൽക്കുരിശിനു മുന്നിലെത്തി. തുടർന്ന് കുരിശ് സാക്ഷിയാക്കി മാർത്തോമ്മായുടെ മാർഗം പിന്തുടരുമെന്ന് അവർ പ്രതിജ്ഞ ചെയ്തു.
ചങ്ങനാശേരി അതിരൂപത സന്ദേശനിലയം ഡയറക്ടർ ഫാ. ജോബി കറുകപറന്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. വർഗീസ് കാലായിൽ അധ്യക്ഷത വഹിച്ചു. സണ്ഡേസ്കൂൾ ഡയറക്ടർ ഫാ. ജോസഫ്് കുറിയന്നൂർപറന്പിൽ, ഫാ. ജിജിത് അറയ്ക്കൽ, ഡീക്കൻ മാത്യു തുണ്ടിയിൽ, ഡീക്കൻ ജീമോൻ മാളിയേക്കൽ, ഹെഡ്മാസ്റ്റർ ജാൻസണ് ജോസഫ് പുതുപ്പറന്പിൽ, സിജോ ആന്റണി, ജിം ജോസഫ്് എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് സന്ദേശനിലയം ഡയറക്ടർ ഫാ. ജോബി കറുകപറന്പിൽ മുഖ്യകാർമ്മികനായിരുന്നു.
ചട്ടയും മുണ്ടുമണിയുന്ന ഇടവകയിലെ എണ്പത്് വയസിലധികം പ്രായമുള്ള അമ്മമാരെ ചടങ്ങിൽ ആദരിച്ചു. നസ്രാണി കലാരൂപങ്ങളുടെ അവതരണവും സുറിയാനി പാട്ട് മത്സരവും ആഘോഷപ്പൊലിമ പകർന്നു.