+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുറിച്ചു നീക്കപ്പെട്ട പൈപ്പ് ലൈൻ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

തോട്ടയ്ക്കാട്: വേനൽ കടുത്തതോടെ തോട്ടയ്ക്കാട് ജലക്ഷാമം രൂക്ഷമായി. മേഖലയിൽ ജലാശയങ്ങളോ മ
മുറിച്ചു നീക്കപ്പെട്ട പൈപ്പ് ലൈൻ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
തോട്ടയ്ക്കാട്: വേനൽ കടുത്തതോടെ തോട്ടയ്ക്കാട് ജലക്ഷാമം രൂക്ഷമായി. മേഖലയിൽ ജലാശയങ്ങളോ മറ്റു ജലസ്രോതസുകളോ ഇല്ലാത്തതിനാൽ ഇവിടെയുള്ള ജനങ്ങൾ പ്രധാനമായും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കിണറുകളെയാണ്. ഈ വർഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന ശക്തമായ വേനലിൽ അന്പലക്കവല, പുത്തൻപുരയ്ക്കൽപടി, പുളിക്കൽപടവ് പ്രദേശങ്ങളിലെ മിക്ക കിണറുകളും വറ്റി വരണ്ടു. ഇതേത്തുടർന്ന് ജനങ്ങൾ പ്രധാനമായും സ്വകാര്യ വെള്ള വിതരണക്കാരെയാണ് ആശ്രയിക്കുന്നത്.
വർഷങ്ങൾക്കു മുന്പ് ഇവിടെ ഉണ്ടായിരുന്ന വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പ്രവർത്തനം നിലച്ചതാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. കൊല്ലകുന്നേൽ പാലത്തിന്‍റെ നിർമാണത്തോടനുബന്ധിച്ച് ഇതുവഴി കടന്നുപോയിരുന്ന പൈപ്പ് ലൈൻ മുറിച്ചു നീക്കം ചെയ്തിരുന്നു. എന്നാൽ പാലംപണി തീർന്നപ്പോൾ പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചില്ല. അധികാരികളും പഞ്ചായത്ത് പ്രതിനിധികളും പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് മുറിച്ചുനീക്കപ്പെട്ട പൈപ്പ് ലൈൻ പുനഃസ്ഥാപിച്ച് ഇവിടങ്ങളിലെ പ്രദേശവാസികളുടെ ജലക്ഷാമത്തിന് അറുതിവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.