സിയൂൾ: അഴിമതിക്കേസിൽ കുറ്റാരോപിതനായ സാംസംഗ് ഗ്രൂപ്പ് മേധാവി ജേ വൈ ലീയെ ജയിലിൽ അടച്ചു. സ്മാർട്ഫോണുകളുടെയും മെമ്മറി ചിപ്പുകളുടെയും ലോകത്തെ ഏറ്റവും വലിയ നിർമാതാക്കളാണു സാംസംഗ്. ലീയെ ഇന്നു വീണ്ടും ചോദ്യം ചെയ്തേക്കുമെന്നു പ്രോസിക്യൂട്ടർമാർ സൂചിപ്പിച്ചു.
സാംസംഗിന്റെ രണ്ടു യൂണിറ്റുകളുടെ ലയനത്തിന് അനുമതി കിട്ടാനായി പ്രസിഡന്റ് പാർക്ക് ഗ്യൂൻഹൈയുടെ സഹായി ചോയി സൂൺസിലിന്റെ കന്പനിയിലേക്ക് വൻതുക ലീ ഒഴുക്കിയെന്നാണു പ്രോസിക്യൂഷൻ കേസ്. ഈ പ്രശ്നത്തിൽ് ഇംപീച്ചുചെയ്യപ്പെട്ട പ്രസിഡന്റ് ഗ്യൂൻഹൈയുടെ അന്തിമവിധി ഇനി ഭരണഘടനാകോടതിയുടെ കൈയിലാണ്.
ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ സാംസംഗിന്റെ വരുമാനം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ അഞ്ചിലൊന്നിനു തുല്യമാണ്.ഇന്നലെ പുലർച്ചെ അറസ്റ്റിലായ ലീയെ 71 ചതുരശ്ര അടി വിസ്തീർണമുള്ള മുറിയിൽ ഏകാന്തത്തടവിലാണു പാർപ്പിച്ചിരിക്കുന്നത്. ലീയുടെ മൊത്തം ആസ്തി 620കോടി ഡോളറാണ്. ലീയുടെ അറസ്റ്റു വാർത്തയെത്തുടർന്ന് സാംസംഗിന്റെ ഹോൾഡിംഗ് കന്പനിയായ സാംസംഗ് സിആൻഡ് ടിയുടെ ഓഹരിവിലയിൽ 2.8ശതമാനവും സാംസംഗ് ഇലക്ടോണിക് കന്പനിയുടെ വിലയിൽ 1.1ശതമാനവും ഇടിവുണ്ടായി.
സാംസംഗിന്റെ രണ്ടു യൂണിറ്റുകളുടെ ലയനത്തിന് അനുമതി കിട്ടാനായി പ്രസിഡന്റ് പാർക്ക് ഗ്യൂൻഹൈയുടെ സഹായി ചോയി സൂൺസിലിന്റെ കന്പനിയിലേക്ക് വൻതുക ലീ ഒഴുക്കിയെന്നാണു പ്രോസിക്യൂഷൻ കേസ്. ഈ പ്രശ്നത്തിൽ് ഇംപീച്ചുചെയ്യപ്പെട്ട പ്രസിഡന്റ് ഗ്യൂൻഹൈയുടെ അന്തിമവിധി ഇനി ഭരണഘടനാകോടതിയുടെ കൈയിലാണ്.
ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ സാംസംഗിന്റെ വരുമാനം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ അഞ്ചിലൊന്നിനു തുല്യമാണ്.ഇന്നലെ പുലർച്ചെ അറസ്റ്റിലായ ലീയെ 71 ചതുരശ്ര അടി വിസ്തീർണമുള്ള മുറിയിൽ ഏകാന്തത്തടവിലാണു പാർപ്പിച്ചിരിക്കുന്നത്. ലീയുടെ മൊത്തം ആസ്തി 620കോടി ഡോളറാണ്. ലീയുടെ അറസ്റ്റു വാർത്തയെത്തുടർന്ന് സാംസംഗിന്റെ ഹോൾഡിംഗ് കന്പനിയായ സാംസംഗ് സിആൻഡ് ടിയുടെ ഓഹരിവിലയിൽ 2.8ശതമാനവും സാംസംഗ് ഇലക്ടോണിക് കന്പനിയുടെ വിലയിൽ 1.1ശതമാനവും ഇടിവുണ്ടായി.