പന്മന: വീട് കയറിയുള്ള ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. അക്രമ സംഘത്തിലെ രണ്ട് പേർ പിടിയിലായി. പന്മന വടുതല ആണുവേലി ക്ഷേത്രത്തിന് സമീപം തട്ടാഴത്ത് കിഴക്കതിൽ ശിവദാസൻ (54), ഭാര്യ ഭദ്ര (46) എന്നിവർക്കാണ് ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റത്.
തിങ്കളാഴ്ച്ച രാത്രി 11 നായിരുന്നു ആക്രമണം. വടിവാളും കമ്പി പാരയുമായി വന്ന സംഘം കതക് ചവട്ടിതുറന്നാണ് തങ്ങളെ അക്രമിച്ച് പരിക്കേൽപ്പിച്ചതെന്ന് ദമ്പതികൾ ചവറ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ടിവി, കട്ടിൽ, ട്യൂബുകൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ, ജനൽചില്ലുകൾ എന്നിവ അടിച്ച് തകർത്തു. വാഴകൃഷി, ചെടികൾ എന്നിവ നശിപ്പിച്ചു. മകനുമായി ഉത്സവ പറമ്പിൽ വെച്ചുണ്ടായ വാക്കേറ്റമാണ് വീട് കയറിയുള്ള അക്രമണത്തിൽ കലാശിച്ചതെന്ന് പരാതിയിൽ പറയുന്നു.
വിവരം അറിഞ്ഞ് ചവറ എസ്ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് രാത്രിയിൽത്തന്നെ നടത്തിയ അന്വേഷണത്തിൽ സംഘത്തിലുൾപ്പെട്ട രണ്ടുപേരായ കോലത്ത് മുക്കിലുള്ള സന്ദീപ്, ലാലു എന്ന് വിളിക്കുന്ന രഞ്ജിത്ത് എന്നിവരെ പിടികൂടി. അക്രമ സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ദമ്പതികൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച്ച രാത്രി 11 നായിരുന്നു ആക്രമണം. വടിവാളും കമ്പി പാരയുമായി വന്ന സംഘം കതക് ചവട്ടിതുറന്നാണ് തങ്ങളെ അക്രമിച്ച് പരിക്കേൽപ്പിച്ചതെന്ന് ദമ്പതികൾ ചവറ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ടിവി, കട്ടിൽ, ട്യൂബുകൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ, ജനൽചില്ലുകൾ എന്നിവ അടിച്ച് തകർത്തു. വാഴകൃഷി, ചെടികൾ എന്നിവ നശിപ്പിച്ചു. മകനുമായി ഉത്സവ പറമ്പിൽ വെച്ചുണ്ടായ വാക്കേറ്റമാണ് വീട് കയറിയുള്ള അക്രമണത്തിൽ കലാശിച്ചതെന്ന് പരാതിയിൽ പറയുന്നു.
വിവരം അറിഞ്ഞ് ചവറ എസ്ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് രാത്രിയിൽത്തന്നെ നടത്തിയ അന്വേഷണത്തിൽ സംഘത്തിലുൾപ്പെട്ട രണ്ടുപേരായ കോലത്ത് മുക്കിലുള്ള സന്ദീപ്, ലാലു എന്ന് വിളിക്കുന്ന രഞ്ജിത്ത് എന്നിവരെ പിടികൂടി. അക്രമ സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ദമ്പതികൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.