ന്യൂഡൽഹി: ലിംഗ നിർണയത്തിനുള്ള പരിശോധനാ ഉപകരണങ്ങളുടെ പരസ്യങ്ങൾ നീക്കണമെന്ന് ഗൂഗിൾ, യാഹൂ, മൈക്രോസോഫ്റ്റ് അടക്കമുള്ള ഓണ്‍ലൈൻ സേർച്ച് എൻജിനുകൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ഇതിനായി വിദഗ്ധരായവരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കാനും കോടതി ഓണ്‍ലൈൻ സേർച്ച് എൻജിനുകളോടു നിർദേശിച്ചു.
ലിംഗ നിർണയം നടത്തുന്നത് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കുറ്റകരമാണ്. ഇതു വെബ്സൈറ്റുകൾക്കും ബാധകമാണെന്നും അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സേർച്ച് എൻജിനുകൾക്കു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, തങ്ങൾ നിയമം ലംഘിക്കാറില്ലെന്നും വെബ്സൈറ്റുകളിലുള്ള ഘടകങ്ങൾ നീക്കം ചെയ്യാൻ നിർദേശിക്കുന്നതു വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഗൂഗിൾ അടക്കമുള്ളവർ വാദിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.
ലിംഗ നിർണയം നടത്തുന്നത് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കുറ്റകരമാണ്. ഇതു വെബ്സൈറ്റുകൾക്കും ബാധകമാണെന്നും അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സേർച്ച് എൻജിനുകൾക്കു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, തങ്ങൾ നിയമം ലംഘിക്കാറില്ലെന്നും വെബ്സൈറ്റുകളിലുള്ള ഘടകങ്ങൾ നീക്കം ചെയ്യാൻ നിർദേശിക്കുന്നതു വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഗൂഗിൾ അടക്കമുള്ളവർ വാദിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.