ന്യൂഡൽഹി: മുസ്ലീം സമുദായത്തിൽ വിവാഹ മോചനത്തിനു മുത്തലാഖ് ഉപയോഗിക്കുന്നതിനെതിരേയുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുമെന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഈ നടപടി.
പ്രശ്നം വളരെ ഗൗരവമേറിയതാണെന്നും അവയൊന്നും മറച്ചുവെക്കപ്പെടേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ എൻ.വി. രമണ, ഡി.വി. ചന്ദ്രചൂഡ് എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച്, അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട പ്രശ്നങ്ങളെന്തെല്ലാമെന്നു മാർച്ച് 30നു തീരുമാനിക്കുമെന്നും അറിയിച്ചു.
മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നൽകിയ ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഭരണഘടനയുടെയും എഴുതപ്പെട്ട നിയമങ്ങളുടെയും ലംഘനങ്ങൾ മുത്തലാഖ് വിഷയത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ, പ്രശ്നങ്ങൾ വിശാല ബെഞ്ച് പരിശോധിക്കണമെന്ന് ആദ്യം മുതൽ തന്നെ നിലപാടെടുത്തിരുന്നു.
എന്നാൽ, മുസ്ലീം വ്യക്തിഗത നിയമങ്ങളിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ കോടതി ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു മുസ്ലീം വ്യക്തിഗത ബോർഡ് അടക്കമുള്ള വിവിധ സമുദായ സംഘടനകൾ വാദിച്ചിരുന്നത്.
ഹർജികൾ പരിഗണിച്ചിരുന്ന മുൻ ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ചിനു മുന്പാകെ കേന്ദ്ര സർക്കാർ നാലു പ്രധാന ചോദ്യങ്ങൾ പരിഗണിക്കുന്നതിനായി മുന്നോട്ടു വച്ചിരുന്നു. വ്യക്തിഗത നിയമങ്ങൾ ഭരണഘടനാപരമാണോ, മതപരമായ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ മൗലികാവകാശങ്ങൾ, തുല്യതയും ജീവിതം സംരക്ഷിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും അവകാശങ്ങൾ നൽകുന്ന ഭരണഘടനാ വകുപ്പുകൾ അട്ടിമറിക്കുന്നതാണോ തുടങ്ങിയ പ്രശ്നങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇതു പോലെ മുത്തലാഖുമായി ബന്ധപ്പെട്ട് കോടതി പരിഗണിക്കേണ്ട പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കക്ഷികളോടു നിർദേശിച്ച മൂന്നംഗ ബെഞ്ച്, മാർച്ച് 30ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അറിയിച്ചു.
പ്രശ്നം വളരെ ഗൗരവമേറിയതാണെന്നും അവയൊന്നും മറച്ചുവെക്കപ്പെടേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ എൻ.വി. രമണ, ഡി.വി. ചന്ദ്രചൂഡ് എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച്, അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട പ്രശ്നങ്ങളെന്തെല്ലാമെന്നു മാർച്ച് 30നു തീരുമാനിക്കുമെന്നും അറിയിച്ചു.
മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നൽകിയ ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഭരണഘടനയുടെയും എഴുതപ്പെട്ട നിയമങ്ങളുടെയും ലംഘനങ്ങൾ മുത്തലാഖ് വിഷയത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ, പ്രശ്നങ്ങൾ വിശാല ബെഞ്ച് പരിശോധിക്കണമെന്ന് ആദ്യം മുതൽ തന്നെ നിലപാടെടുത്തിരുന്നു.
എന്നാൽ, മുസ്ലീം വ്യക്തിഗത നിയമങ്ങളിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ കോടതി ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു മുസ്ലീം വ്യക്തിഗത ബോർഡ് അടക്കമുള്ള വിവിധ സമുദായ സംഘടനകൾ വാദിച്ചിരുന്നത്.
ഹർജികൾ പരിഗണിച്ചിരുന്ന മുൻ ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ചിനു മുന്പാകെ കേന്ദ്ര സർക്കാർ നാലു പ്രധാന ചോദ്യങ്ങൾ പരിഗണിക്കുന്നതിനായി മുന്നോട്ടു വച്ചിരുന്നു. വ്യക്തിഗത നിയമങ്ങൾ ഭരണഘടനാപരമാണോ, മതപരമായ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ മൗലികാവകാശങ്ങൾ, തുല്യതയും ജീവിതം സംരക്ഷിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും അവകാശങ്ങൾ നൽകുന്ന ഭരണഘടനാ വകുപ്പുകൾ അട്ടിമറിക്കുന്നതാണോ തുടങ്ങിയ പ്രശ്നങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇതു പോലെ മുത്തലാഖുമായി ബന്ധപ്പെട്ട് കോടതി പരിഗണിക്കേണ്ട പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കക്ഷികളോടു നിർദേശിച്ച മൂന്നംഗ ബെഞ്ച്, മാർച്ച് 30ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അറിയിച്ചു.