ക്വാലാലന്പൂർ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അർധസഹോദരൻ കിം ജോംഗ് നാമിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് വിയറ്റ്നാം പാസ്പോർട്ടുള്ള ചാരവനിതയെ അറസ്റ്റു ചെയ്തു.
രണ്ടു വനിതകൾ ചേർന്നാണ് ക്വാലാലന്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ തിങ്കളാഴ്ച നാമിനെ കൊലപ്പെടുത്തിയത്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. നാമിന്റെ മുഖത്ത് പ്രതികൾ വിഷം സ്പ്രേ ചെയ്യുകയായിരുന്നു. ഉത്തരകൊറിയൻ ഭരണകൂടം അയച്ച ചാരവനിതകളാണ് നാമിനെ കൊലപ്പെടുത്തിയതെന്ന് ഉത്തരകൊറിയയുടെ ബദ്ധശത്രുവായ ദക്ഷിണകൊറിയ പറഞ്ഞു.
നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 28കാരി ഡോവൻ തി ഹുംഗിനെയാണ് ഇന്നലെ എയർപോർട്ടിൽനിന്നു പിടികൂടിയതെന്ന് മലേഷ്യൻ പോലീസ് മേധാവി ഖാലിദ് അബുബേക്കർ അറിയിച്ചു.
ഇതിനിടെ നാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തരുതെന്ന ഉത്തരകൊറിയയുടെ ആവശ്യം മലേഷ്യ തിരസ്കരിച്ചു. മൃതദേഹം വിട്ടുകിട്ടണമെന്ന ഉത്തരകൊറിയയുടെ ആവശ്യത്തിന്മേൽ തീരുമാനമെടുത്തിട്ടില്ലെന്നും മലേഷ്യൻ അധികൃതർ പറഞ്ഞു.
എയർപോർട്ടിലെ ഡിപ്പാർച്ചർ ഹാളിൽ വച്ചാണ് നാമിനു നേർക്ക് ആക്രമണമുണ്ടായത്. പിന്നിൽ നിന്ന് ആരോ തന്നെ പിടിച്ചതായും തുടർന്നു മുഖത്ത് എന്തോ ദ്രാവകം സ്പ്രേ ചെയ്തതായും നാം എയർപോർട്ടിലെ റിസപ്ഷനിസ്റ്റിനോടു പറഞ്ഞെന്ന് ദ സ്റ്റാർ റിപ്പോർട്ടു ചെയ്തു. സഹായം അഭ്യർഥിച്ച അദ്ദേഹത്തെ എയർപോർട്ടിലെ ക്ലിനിക്കിലേക്ക് അയച്ചു. ബോധക്ഷയം അനുഭവപ്പെട്ട നാമിനെ ആംബുലൻസിൽ പുത്രജയ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
നാമിന്റെ മൃതദേഹം തത്കാലം ക്വാലാലന്പൂരിലെ മോർച്ചറിയിൽ സൂക്ഷിക്കും.പോസ്റ്റുമോർട്ടം റിപ്പോർട്ട് വൈകാതെ പുറത്തുവിടും. സഹോദരൻ കിം ജോംഗ് ഉന്നിനു പകരം ഉത്തരകൊറിയയുടെ പരമാധികാരിയാവേണ്ടിയിരുന്ന നാം പിതാവുമായി ഇടഞ്ഞതിനെത്തുടർന്നാണ് അനഭിമതനായത്. വ്യാജ പാസ്പോർട്ടിൽ ജപ്പാനിൽ പോയി അറസ്റ്റിലായതിനെത്തുടർന്ന് ഉത്തരകൊറിയൻ ഭരണകൂടം അദ്ദേഹത്തെ കൈവിടുകയായിരുന്നു. തുടർന്നു മക്കാവുവിലും മറ്റുമായി പ്രവാസ ജീവിതത്തിലായിരുന്നു നാം ഉത്തരകൊറിയയിലെ ഏകാധിപത്യ വാഴ്ചയ്ക്ക് എതിരേ പലപ്പോഴും ശബ്ദമുയർത്തിയിട്ടുണ്ട്.
രണ്ടു വനിതകൾ ചേർന്നാണ് ക്വാലാലന്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ തിങ്കളാഴ്ച നാമിനെ കൊലപ്പെടുത്തിയത്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. നാമിന്റെ മുഖത്ത് പ്രതികൾ വിഷം സ്പ്രേ ചെയ്യുകയായിരുന്നു. ഉത്തരകൊറിയൻ ഭരണകൂടം അയച്ച ചാരവനിതകളാണ് നാമിനെ കൊലപ്പെടുത്തിയതെന്ന് ഉത്തരകൊറിയയുടെ ബദ്ധശത്രുവായ ദക്ഷിണകൊറിയ പറഞ്ഞു.
നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 28കാരി ഡോവൻ തി ഹുംഗിനെയാണ് ഇന്നലെ എയർപോർട്ടിൽനിന്നു പിടികൂടിയതെന്ന് മലേഷ്യൻ പോലീസ് മേധാവി ഖാലിദ് അബുബേക്കർ അറിയിച്ചു.
ഇതിനിടെ നാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തരുതെന്ന ഉത്തരകൊറിയയുടെ ആവശ്യം മലേഷ്യ തിരസ്കരിച്ചു. മൃതദേഹം വിട്ടുകിട്ടണമെന്ന ഉത്തരകൊറിയയുടെ ആവശ്യത്തിന്മേൽ തീരുമാനമെടുത്തിട്ടില്ലെന്നും മലേഷ്യൻ അധികൃതർ പറഞ്ഞു.
എയർപോർട്ടിലെ ഡിപ്പാർച്ചർ ഹാളിൽ വച്ചാണ് നാമിനു നേർക്ക് ആക്രമണമുണ്ടായത്. പിന്നിൽ നിന്ന് ആരോ തന്നെ പിടിച്ചതായും തുടർന്നു മുഖത്ത് എന്തോ ദ്രാവകം സ്പ്രേ ചെയ്തതായും നാം എയർപോർട്ടിലെ റിസപ്ഷനിസ്റ്റിനോടു പറഞ്ഞെന്ന് ദ സ്റ്റാർ റിപ്പോർട്ടു ചെയ്തു. സഹായം അഭ്യർഥിച്ച അദ്ദേഹത്തെ എയർപോർട്ടിലെ ക്ലിനിക്കിലേക്ക് അയച്ചു. ബോധക്ഷയം അനുഭവപ്പെട്ട നാമിനെ ആംബുലൻസിൽ പുത്രജയ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
നാമിന്റെ മൃതദേഹം തത്കാലം ക്വാലാലന്പൂരിലെ മോർച്ചറിയിൽ സൂക്ഷിക്കും.പോസ്റ്റുമോർട്ടം റിപ്പോർട്ട് വൈകാതെ പുറത്തുവിടും. സഹോദരൻ കിം ജോംഗ് ഉന്നിനു പകരം ഉത്തരകൊറിയയുടെ പരമാധികാരിയാവേണ്ടിയിരുന്ന നാം പിതാവുമായി ഇടഞ്ഞതിനെത്തുടർന്നാണ് അനഭിമതനായത്. വ്യാജ പാസ്പോർട്ടിൽ ജപ്പാനിൽ പോയി അറസ്റ്റിലായതിനെത്തുടർന്ന് ഉത്തരകൊറിയൻ ഭരണകൂടം അദ്ദേഹത്തെ കൈവിടുകയായിരുന്നു. തുടർന്നു മക്കാവുവിലും മറ്റുമായി പ്രവാസ ജീവിതത്തിലായിരുന്നു നാം ഉത്തരകൊറിയയിലെ ഏകാധിപത്യ വാഴ്ചയ്ക്ക് എതിരേ പലപ്പോഴും ശബ്ദമുയർത്തിയിട്ടുണ്ട്.