വാഷിംഗ്ടൺ: പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനു പലസ്തീൻ രാഷ്ട്രം രൂപീകരിച്ചേ മതിയാവൂ എന്നു നിർബന്ധമില്ലെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂവും പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മുന്പാണ് വൈറ്റ്ഹൗസ് പുതിയ നിലപാട് സംബന്ധിച്ച സൂചന നൽകിയത്. ഇസ്രയേലും പലസ്തീനും എന്നീ രണ്ടു രാഷ്ട്രങ്ങൾ രൂപീകരിച്ചു പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പുവരുത്തണമെന്നായിരുന്നു ഇത്രനാളും അമേരിക്ക സ്വീകരിച്ച നിലപാട്.
ബന്ധപ്പെട്ട കക്ഷികൾ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും പരിഹാരം അടിച്ചേല്പിക്കാൻ ട്രംപ് ഭരണകൂടത്തിനു പദ്ധതിയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതേസമയം രണ്ടുരാഷ്ട്രങ്ങൾ രൂപീകരിക്കുകയല്ലാതെ പശ്ചിമേഷ്യൻ പ്രശ്നത്തിനു മറ്റൊരു പരിഹാരവുമില്ലെന്നു യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് പറഞ്ഞു .
ബന്ധപ്പെട്ട കക്ഷികൾ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും പരിഹാരം അടിച്ചേല്പിക്കാൻ ട്രംപ് ഭരണകൂടത്തിനു പദ്ധതിയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതേസമയം രണ്ടുരാഷ്ട്രങ്ങൾ രൂപീകരിക്കുകയല്ലാതെ പശ്ചിമേഷ്യൻ പ്രശ്നത്തിനു മറ്റൊരു പരിഹാരവുമില്ലെന്നു യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് പറഞ്ഞു .