ബെയ്ജിംഗ്: കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹെബെ പ്രവിശ്യയിലെ ഏറ്റവും മുതിർന്ന നേതാവായിരുന്ന ഷൂ ബെൻഷുനെ കൈക്കൂലിക്കേസിൽ 15 വർഷം തടവിനു ശിക്ഷിച്ചു. ബാങ്കു വായ്പ കിട്ടാനും ഉദ്യോഗക്കയറ്റം തരപ്പെടുത്താനുമാണ് ഇടപാടുകാർ ഷുവിനു കൈക്കൂലി നൽകിയത്.
2000-2015 കാലത്ത് ഷു നേരിട്ടോ കുടുംബാംഗങ്ങൾ മുഖേനയോ ആറുകോടിയോളം ഡോളർ കൈക്കൂലി ഇനത്തിൽ കൈപ്പറ്റിയെന്നാണു കണ്ടെത്തിയതെന്നു സിയാമൻ സിറ്റി കോടതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഷു കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിധിക്കെതിരേ അപ്പീൽ നൽകില്ല.
2000-2015 കാലത്ത് ഷു നേരിട്ടോ കുടുംബാംഗങ്ങൾ മുഖേനയോ ആറുകോടിയോളം ഡോളർ കൈക്കൂലി ഇനത്തിൽ കൈപ്പറ്റിയെന്നാണു കണ്ടെത്തിയതെന്നു സിയാമൻ സിറ്റി കോടതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഷു കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിധിക്കെതിരേ അപ്പീൽ നൽകില്ല.