ലാഹോർ: ഇന്ത്യക്കാരൻ സരബ്ജിത് സിംഗ് കൊല്ലപ്പെട്ട കേസിൽ ലാഹോറിലെ കോട് ലാക്പത് ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടിനു കോടതി സമൻസയച്ചു. ഈ മാസം 17ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കാൻ പോലീസ് മേധാവിക്ക് അഡീഷണൽ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി നിർദേശം നൽകി.
രണ്ടു സഹതടവുകാരാണ് 2013ൽ സരബ്ജിത്തിനെ ജയിലിനുള്ളിൽ് കൊലപ്പെടുത്തിയത്. ലാഹോറിലും ഫൈസലാബാദിലും സരബ്ജിത്ത് നടത്തിയ ബോംബ് സ്ഫോടനങ്ങൾക്കു പകരംവീട്ടാനായിരുന്നു കൊലപാതകമെന്ന് ഇരുവരും കുറ്റസമ്മത മൊഴിയിൽ അറിയിച്ചിരുന്നു.
രണ്ടു സഹതടവുകാരാണ് 2013ൽ സരബ്ജിത്തിനെ ജയിലിനുള്ളിൽ് കൊലപ്പെടുത്തിയത്. ലാഹോറിലും ഫൈസലാബാദിലും സരബ്ജിത്ത് നടത്തിയ ബോംബ് സ്ഫോടനങ്ങൾക്കു പകരംവീട്ടാനായിരുന്നു കൊലപാതകമെന്ന് ഇരുവരും കുറ്റസമ്മത മൊഴിയിൽ അറിയിച്ചിരുന്നു.