ലണ്ടൻ: പാർലമെന്റിന്റെ സമ്മതത്തോടുകൂടി മാത്രമേ യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിടുതൽചർച്ചകൾ ആരംഭിക്കാവൂ എന്ന ബ്രിട്ടീഷ് സുപ്രീംകോടതി വിധി തെരേസാ മേ സർക്കാരിനു തിരിച്ചടിയായി. 28 അംഗ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോരുന്നതു (ബ്രെക്സിറ്റ്)സംബന്ധിച്ച് ലിസ്ബൺ ഉടമ്പടിയിലെ അമ്പതാം വകുപ്പു പ്രകാരമുള്ള നടപടികൾ തുടങ്ങാൻ എക്സിക്യൂട്ടീവ് അധികാരമുണ്ടെന്ന മേ സർക്കാരിന്റെ വാദം കോടതി തള്ളി. പാർലമെന്റിന്റെ അനുമതി ഇല്ലാതെ അമ്പതാം വകുപ്പു പ്രകാരമുള്ള നടപടി തുടങ്ങാൻ സർക്കാരിന് സാധിക്കില്ലെന്ന് ഭൂരിപക്ഷ വിധി വായിച്ചുകൊണ്ട് സുപ്രീംകോടതി പ്രസിഡന്റ് ന്യൂബർഗർ പ്രഭു വ്യക്തമാക്കി. എട്ടു ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ മൂന്നു പേർ വിയോജനക്കുറിപ്പെഴുതി.
ഡേവിഡ് കാമറോൺ സർക്കാരിന്റെ കാലത്തു നടത്തിയ ജനഹിത പരിശോധനയിൽ ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടൻ വിധിയെഴുതിയതിനെത്തുടർന്നു കാമറോൺ സർക്കാർ രാജിവയ്ക്കുകയും തെരേസാ മേ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയുമായിരുന്നു. ജീനാ മില്ലർ എന്ന ഇൻവെസ്റ്റ് ഫണ്ട് മാനേജരുടെ നേതൃത്വത്തിൽ ബ്രെക്സിറ്റ് വിരുദ്ധർ ഹൈക്കോടതിയിൽനിന്നു സമ്പാദിച്ച വിധിക്ക് എതിരേയുള്ള അപ്പീലിലാണ് ഇപ്പോൾ സർക്കാരിനു തിരിച്ചടി നേരിട്ടത്.
സുപ്രീ്ംകോടതി വിധി ബ്രെക്സിറ്റ് തീരുമാനത്തെ ബാധിക്കില്ലെന്നും ഉടൻ തന്നെ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കുമെന്നും ബ്രിട്ടീഷ് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് ഹൗസ് ഓഫ് കോമൺസിൽ അറിയിച്ചു. കോടതി വിധി സർക്കാർ മാനിക്കും. പാർലമെന്റ് ജനങ്ങളുടെ വിധിയും മാനിക്കണം- അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ലേബർപാർട്ടി ബില്ലിനെ അനുകൂലിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. മാർച്ചിൽ ബ്രെക്സിറ്റ് നടപടികൾക്കു തുടക്കമിടാനുള്ള മുൻ തീരുമാനത്തിൽ മാറ്റമില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
സ്കോട്ടിഷ്, വെൽഷ്, നോർത്തേൺ അയർലൻഡ് അസംബ്ളികളുടെ അനുമതികൂടി തേടണമെന്ന ബ്രെക്സിറ്റ് അനുകൂലികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. യുകെ സർക്കാരാണ് യൂറോപ്യൻ യൂണിയനുമായി കരാറുണ്ടാക്കിയത്. അതിനാൽ യുകെ സർക്കാരിനു മാത്രമാണ് ഇതു സംബന്ധിച്ചുള്ള എല്ലാ നടപടികൾക്കും അവകാശം.
ഡേവിഡ് കാമറോൺ സർക്കാരിന്റെ കാലത്തു നടത്തിയ ജനഹിത പരിശോധനയിൽ ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടൻ വിധിയെഴുതിയതിനെത്തുടർന്നു കാമറോൺ സർക്കാർ രാജിവയ്ക്കുകയും തെരേസാ മേ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയുമായിരുന്നു. ജീനാ മില്ലർ എന്ന ഇൻവെസ്റ്റ് ഫണ്ട് മാനേജരുടെ നേതൃത്വത്തിൽ ബ്രെക്സിറ്റ് വിരുദ്ധർ ഹൈക്കോടതിയിൽനിന്നു സമ്പാദിച്ച വിധിക്ക് എതിരേയുള്ള അപ്പീലിലാണ് ഇപ്പോൾ സർക്കാരിനു തിരിച്ചടി നേരിട്ടത്.
സുപ്രീ്ംകോടതി വിധി ബ്രെക്സിറ്റ് തീരുമാനത്തെ ബാധിക്കില്ലെന്നും ഉടൻ തന്നെ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കുമെന്നും ബ്രിട്ടീഷ് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് ഹൗസ് ഓഫ് കോമൺസിൽ അറിയിച്ചു. കോടതി വിധി സർക്കാർ മാനിക്കും. പാർലമെന്റ് ജനങ്ങളുടെ വിധിയും മാനിക്കണം- അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ലേബർപാർട്ടി ബില്ലിനെ അനുകൂലിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. മാർച്ചിൽ ബ്രെക്സിറ്റ് നടപടികൾക്കു തുടക്കമിടാനുള്ള മുൻ തീരുമാനത്തിൽ മാറ്റമില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
സ്കോട്ടിഷ്, വെൽഷ്, നോർത്തേൺ അയർലൻഡ് അസംബ്ളികളുടെ അനുമതികൂടി തേടണമെന്ന ബ്രെക്സിറ്റ് അനുകൂലികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. യുകെ സർക്കാരാണ് യൂറോപ്യൻ യൂണിയനുമായി കരാറുണ്ടാക്കിയത്. അതിനാൽ യുകെ സർക്കാരിനു മാത്രമാണ് ഇതു സംബന്ധിച്ചുള്ള എല്ലാ നടപടികൾക്കും അവകാശം.