വത്തിക്കാൻ സിറ്റി: ഓപുസ് ദേയി സമൂഹത്തിന്റെ തലവനായി മോൺസിഞ്ഞോർ ഫെർണാണ്ടോ ഒകാരിസ് തെരഞ്ഞെടുക്കപ്പെട്ടു. വിശ്വാസ തിരുസംഘത്തിന്റെ കൺസൾട്ടർമാരിലൊരാളാണ് 71 വയസുള്ള ഈ സ്പാനിഷ് വൈദികൻ.
ഓപുസ് ദേയിയുടെ വികാർ ജനറലായി 1994 മുതൽ പ്രവർത്തിച്ചു. 2014 മുതൽ പ്രസ്ഥാനത്തിന്റെ തലവൻ ബിഷപ് ഹാവിയർ എച്ചെവാരിയയുടെ സഹായിയായിരുന്നു.
2000-ൽ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച രക്ഷകനായ ഈശോ (ദൊമീനുസ് യേശുസ്) എന്ന പ്രഖ്യാപനത്തിന്റെ രചനയിൽ കർദിനാൾ ജോസഫ് റാറ്റ്സിംഗറോ (പിന്നീട് ബനഡിക്ട് 16-ാമൻ മാർപാപ്പ) ടൊപ്പംപ്രധാനപങ്കുവഹിച്ചു. 1928-ൽവിശുദ്ധ ഹൊസെമരിയ എസ്ക്രിവ സ്ഥാപിച്ചതാണ് ഓപുസ് ദേയി. വിശുദ്ധ എസ്ക്രിവയുടെ മൂന്നാമത്തെ പിൻഗാമിയാണ് മോൺ. ഒകാരിസ്. താമസിയാതെ ഇദ്ദേഹത്തെ മെത്രാൻപദവിയിലേക്ക് ഉയർത്തും.
ഓപുസ് ദേയിയുടെ വികാർ ജനറലായി 1994 മുതൽ പ്രവർത്തിച്ചു. 2014 മുതൽ പ്രസ്ഥാനത്തിന്റെ തലവൻ ബിഷപ് ഹാവിയർ എച്ചെവാരിയയുടെ സഹായിയായിരുന്നു.
2000-ൽ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച രക്ഷകനായ ഈശോ (ദൊമീനുസ് യേശുസ്) എന്ന പ്രഖ്യാപനത്തിന്റെ രചനയിൽ കർദിനാൾ ജോസഫ് റാറ്റ്സിംഗറോ (പിന്നീട് ബനഡിക്ട് 16-ാമൻ മാർപാപ്പ) ടൊപ്പംപ്രധാനപങ്കുവഹിച്ചു. 1928-ൽവിശുദ്ധ ഹൊസെമരിയ എസ്ക്രിവ സ്ഥാപിച്ചതാണ് ഓപുസ് ദേയി. വിശുദ്ധ എസ്ക്രിവയുടെ മൂന്നാമത്തെ പിൻഗാമിയാണ് മോൺ. ഒകാരിസ്. താമസിയാതെ ഇദ്ദേഹത്തെ മെത്രാൻപദവിയിലേക്ക് ഉയർത്തും.