ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രോട്ടോക്കോൾ മറികടന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്നലെ വൈകുന്നേരം ഡൽഹിയിലെത്തിയ യുഎഇ സംഘത്തിന് ഉൗഷ്മള വരവേല്പാണു നൽകിയത്. യുഎഇ വ്യോമസേനാംഗങ്ങളും നാളത്തെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും.
ഇന്ത്യ- യുഎഇ ബന്ധത്തിൽ പുതിയ അധ്യായം കുറിക്കുന്ന അബുദാബി കിരീടാവകാശിയുടെ ത്രിദിന സന്ദർശനത്തിനിടെ വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഉൗർജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിനു 16 കരാറുകൾ ഒപ്പിടും. ഇന്നു രാവിലെ ഷെയ്ഖ് മുഹമ്മദിന് രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നു രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകും.
റേസ് കോഴ്സ് റോഡ് ഏഴാം നമ്പറിലെ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ ഷെയ്ഖ് മുഹമ്മദും നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ ഒൗദ്യോഗിക സംഘങ്ങൾ ഉൾ പ്പെടും. കരാറുകൾ ഈ ചർച്ചയ്ക്കു ശേഷം ഒപ്പുവയ്ക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായും ഷെയ്ഖ് മുഹമ്മദ് പ്രത്യേക കൂടിക്കാഴ്ച നടത്തും.
യുഎഇ സംഘത്തിന് ഇന്നു രാത്രി എട്ടിന് രാഷ്ട്രപതി ഭവനിൽ ഒൗദ്യോഗിക വിരുന്നു നൽകും. രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
പൊതുഭീഷണികൾ കണക്കിലെടുത്ത് സുരക്ഷ, പ്രതിരോധ മേഖലകളിൽ യുഎഇയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സഹകരണ സെക്രട്ടറി അമർ സിൻഹ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഉൗർജം, തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളിലും കരാറുകളുണ്ടാകും.
യുഎഇ സാമ്പത്തികകാര്യ മന്ത്രി സുൽത്താൻ സഈദ് അൽ മൻസൂരിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വിശാഖപട്ടണത്തു ബിസിനസ് സമ്മേളനം നടക്കും. പ്രമുഖ പ്രവാസി വ്യവസായികളായ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, ഡോ. ഷംസീർ വയലിൽ എന്നിവർ ഒൗദ്യോഗിക സംഘത്തിലുണ്ട്. ദുബായി ഇന്ത്യൻ ബിസിനസ് പ്രഫഷണൽ കൗണ്സിൽ പ്രസിഡന്റ് പരസ് ഷഹത്പുരി, വ്യവസായ പ്രമുഖരായ കമാൽ വാച്ചാനി, സുധീർ കുമാർ ഷെട്ടി തുടങ്ങിയവരും ഡൽഹിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചിരുന്നു. 2015 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദർശനത്തിനിടെ ഷെയ്ഖ് മുഹമ്മദുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.തോടെയാണു ഇന്ത്യ- യുഎഇ ബന്ധം കൂടുതൽ ദൃഢമായതെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. നാളെ റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിനായി ദുബായി എക്സ്പ്ളോറേഴ്സിന്റെ ആഭിമുഖ്യത്തിൽ അബുദാബി, ദുബായി സ്കൂളുകളിൽ നിന്നായി 29 വിദ്യാർഥികളും നാലു അധ്യാപകരും ഡൽഹിയിലെത്തിയിട്ടുണ്ട
ജോർജ് കള്ളിവയലിൽ
ഇന്ത്യ- യുഎഇ ബന്ധത്തിൽ പുതിയ അധ്യായം കുറിക്കുന്ന അബുദാബി കിരീടാവകാശിയുടെ ത്രിദിന സന്ദർശനത്തിനിടെ വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഉൗർജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിനു 16 കരാറുകൾ ഒപ്പിടും. ഇന്നു രാവിലെ ഷെയ്ഖ് മുഹമ്മദിന് രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നു രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകും.
റേസ് കോഴ്സ് റോഡ് ഏഴാം നമ്പറിലെ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ ഷെയ്ഖ് മുഹമ്മദും നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ ഒൗദ്യോഗിക സംഘങ്ങൾ ഉൾ പ്പെടും. കരാറുകൾ ഈ ചർച്ചയ്ക്കു ശേഷം ഒപ്പുവയ്ക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായും ഷെയ്ഖ് മുഹമ്മദ് പ്രത്യേക കൂടിക്കാഴ്ച നടത്തും.
യുഎഇ സംഘത്തിന് ഇന്നു രാത്രി എട്ടിന് രാഷ്ട്രപതി ഭവനിൽ ഒൗദ്യോഗിക വിരുന്നു നൽകും. രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
പൊതുഭീഷണികൾ കണക്കിലെടുത്ത് സുരക്ഷ, പ്രതിരോധ മേഖലകളിൽ യുഎഇയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സഹകരണ സെക്രട്ടറി അമർ സിൻഹ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഉൗർജം, തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളിലും കരാറുകളുണ്ടാകും.
യുഎഇ സാമ്പത്തികകാര്യ മന്ത്രി സുൽത്താൻ സഈദ് അൽ മൻസൂരിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വിശാഖപട്ടണത്തു ബിസിനസ് സമ്മേളനം നടക്കും. പ്രമുഖ പ്രവാസി വ്യവസായികളായ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, ഡോ. ഷംസീർ വയലിൽ എന്നിവർ ഒൗദ്യോഗിക സംഘത്തിലുണ്ട്. ദുബായി ഇന്ത്യൻ ബിസിനസ് പ്രഫഷണൽ കൗണ്സിൽ പ്രസിഡന്റ് പരസ് ഷഹത്പുരി, വ്യവസായ പ്രമുഖരായ കമാൽ വാച്ചാനി, സുധീർ കുമാർ ഷെട്ടി തുടങ്ങിയവരും ഡൽഹിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചിരുന്നു. 2015 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദർശനത്തിനിടെ ഷെയ്ഖ് മുഹമ്മദുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.തോടെയാണു ഇന്ത്യ- യുഎഇ ബന്ധം കൂടുതൽ ദൃഢമായതെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. നാളെ റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിനായി ദുബായി എക്സ്പ്ളോറേഴ്സിന്റെ ആഭിമുഖ്യത്തിൽ അബുദാബി, ദുബായി സ്കൂളുകളിൽ നിന്നായി 29 വിദ്യാർഥികളും നാലു അധ്യാപകരും ഡൽഹിയിലെത്തിയിട്ടുണ്ട
ജോർജ് കള്ളിവയലിൽ