നെയ്യാറ്റിൻകര: നഗരം മാലിന്യമുക്തമാക്കുമെന്നും പ്ലാസ്റ്റിക് രഹിതമാക്കുമെന്നുമൊക്കെയാണ് നെയ്യാറ്റിൻകര നഗരസഭയുടെ അവകാശവാദം. പക്ഷെ, നഗരസഭ ഓഫീസിൽ പോലും ഈ വാഗ്ദാനത്തോട് നീതി പുലർത്തുന്ന കാഴ്ചകളല്ല ഉള്ളതെന്നതാണ് വിരോധാഭാസം.
നഗരസഭ ഓഫീസിനു മുന്നിൽ തന്നെ ഫ്ളക്സ് ബോർഡുകളുടെ നീണ്ട നിരയാണ്. ഓഫീസിലേയ്ക്ക് നിരവധി ആവശ്യങ്ങളുമായെത്തുന്ന ഗുണഭോക്താക്കളെ വരവേൽക്കുന്നത് ഈ ബോർഡുകളാണ്. വാഹനങ്ങളുടെ പാർക്കിംഗ് ഏരിയായിലും ഉപയോഗശൂന്യമെന്ന് മുദ്ര കുത്തിയ സാധനസാമഗ്രികളാണ് നിറയെ. മുകളിൽ കൗണ്‍സിൽ ഹാളിനോട് ചേർന്ന ഗോവണിയിലും കസേരകൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇവ അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടിരിക്കുന്നതാണ്. നഗരസഭ പരിധിയിൽ പലയിടത്തും മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഇപ്പോഴും തുടരുന്നു. പാതയോരത്തെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുന്നതും പതിവ് കാഴ്ചയാണ്.
നഗരസഭ ഓഫീസിനു മുന്നിൽ തന്നെ ഫ്ളക്സ് ബോർഡുകളുടെ നീണ്ട നിരയാണ്. ഓഫീസിലേയ്ക്ക് നിരവധി ആവശ്യങ്ങളുമായെത്തുന്ന ഗുണഭോക്താക്കളെ വരവേൽക്കുന്നത് ഈ ബോർഡുകളാണ്. വാഹനങ്ങളുടെ പാർക്കിംഗ് ഏരിയായിലും ഉപയോഗശൂന്യമെന്ന് മുദ്ര കുത്തിയ സാധനസാമഗ്രികളാണ് നിറയെ. മുകളിൽ കൗണ്‍സിൽ ഹാളിനോട് ചേർന്ന ഗോവണിയിലും കസേരകൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇവ അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടിരിക്കുന്നതാണ്. നഗരസഭ പരിധിയിൽ പലയിടത്തും മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഇപ്പോഴും തുടരുന്നു. പാതയോരത്തെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുന്നതും പതിവ് കാഴ്ചയാണ്.