നെടുമങ്ങാട്: നഗരസഭയിലെ ഹൃദയഭാഗങ്ങളായ കുളവിക്കോണം ,സത്രംമുക്ക്, മേലാംകോട് എന്നിവിടങ്ങളിൽ റോഡുവക്കിൽ ഓടകളുടെ സ്ലാബ് ഇളകിക്കിടക്കുന്നതു വഴിയാത്രക്കർക്കു അപകടക്കെണിയാകുന്നു. റോഡ് പണി ഡ്രൈനേജ് വൃത്തിയാക്കൽ എന്നിവക്കായി അധികൃതർ നീക്കം ചെയ്ത സ്ലാബുകളിൽ പലതും പൂർവസ്ഥിതിയിൽ സ്ഥാപിച്ചിട്ടില്ല.
ജനത്തിരക്കേറിയ നിരത്തുകളിൽ കാല്‍നട യാത്രക്കർ സ്ലാബ് ഇളകി കിടക്കുന്നതു അറിയാതെ ഓടകളിൽ വീണു ഗുരുതരമായി പരിക്ക് പറ്റുന്നത് പതിവ് കാഴ്ചയാണ് . സത്രംമുക്കിലും കുളവിക്കോണത്തും മാസങ്ങൾക്കു മുൻപ് അധികൃതർ ഇളക്കിയിട്ട സ്ലാബുകൾ യാത്രക്കാർക്ക് പുറമെ സമീപത്തുള്ള വ്യാപാരികൾക്കും ദുരിതമുണ്ടാക്കുന്നു .ഓടകളിൽ നിന്നും ഉയരുന്ന ദുർഗന്ധം അസഹനീയമാണ് .
മേലാംകോട് നികുഞ്ചം ഓഡിറ്റോറിയത്തിന് മുന്നിൽ റോഡ് വക്കിൽ സ്ലാബ് ഇട്ടു മൂടാതെ കിടക്കുന്ന വലിയ കുഴി ഇരുചക്ര വാഹന യാത്രക്കാർക്കും അപകടക്കെണിയായി മാറുന്നു ഇവിടെ ആഴ്ചകൾക്കു മുൻപ് റോഡ് പണി നടന്നിട്ടും കുഴി സ്ലാബ് എട്ടു നികത്താൻ അധികൃതർ തയാറായിട്ടില്ല.
ജനത്തിരക്കേറിയ നിരത്തുകളിൽ കാല്‍നട യാത്രക്കർ സ്ലാബ് ഇളകി കിടക്കുന്നതു അറിയാതെ ഓടകളിൽ വീണു ഗുരുതരമായി പരിക്ക് പറ്റുന്നത് പതിവ് കാഴ്ചയാണ് . സത്രംമുക്കിലും കുളവിക്കോണത്തും മാസങ്ങൾക്കു മുൻപ് അധികൃതർ ഇളക്കിയിട്ട സ്ലാബുകൾ യാത്രക്കാർക്ക് പുറമെ സമീപത്തുള്ള വ്യാപാരികൾക്കും ദുരിതമുണ്ടാക്കുന്നു .ഓടകളിൽ നിന്നും ഉയരുന്ന ദുർഗന്ധം അസഹനീയമാണ് .
മേലാംകോട് നികുഞ്ചം ഓഡിറ്റോറിയത്തിന് മുന്നിൽ റോഡ് വക്കിൽ സ്ലാബ് ഇട്ടു മൂടാതെ കിടക്കുന്ന വലിയ കുഴി ഇരുചക്ര വാഹന യാത്രക്കാർക്കും അപകടക്കെണിയായി മാറുന്നു ഇവിടെ ആഴ്ചകൾക്കു മുൻപ് റോഡ് പണി നടന്നിട്ടും കുഴി സ്ലാബ് എട്ടു നികത്താൻ അധികൃതർ തയാറായിട്ടില്ല.