+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിറയിൻകീഴിലെ കൊലപാതകങ്ങൾ മൂന്ന് പേർ പിടിയിൽ

ചിറയിൻകീഴ്: ചിറയിൻകീഴിലും സമീപ പ്രദേശത്തും നടന്ന രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. കിഴുവിലത്തിന് സമ
ചിറയിൻകീഴിലെ കൊലപാതകങ്ങൾ മൂന്ന് പേർ പിടിയിൽ
ചിറയിൻകീഴ്: ചിറയിൻകീഴിലും സമീപ പ്രദേശത്തും നടന്ന രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. കിഴുവിലത്തിന് സമീപം തെന്നൂർക്കോണത്തും പണ്ടകശാലയിലുമാണ് രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. കിഴുവിലം തെന്നൂർക്കോണം നസീർ മൻസിലിൽ നിസാർ (36), പുതുക്കരി തെങ്ങടിയിൽ വീട്ടിൽ ബിനു (35) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇതിൽ ബിനു വികലാംഗനാണ്.
നിസാറും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. നിസാറും സുഹൃത്തുക്കളായ അനീഷും അജിയും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടായതായും തുടർന്ന് നടന്ന സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. നിസാറിന്‍റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
പുതുക്കരി സ്വദേശിയായ ബിനുവിനെ പണ്ടകശാലക്ക് സമീപം വച്ചാണ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബിനുവിന്‍റെ പേരിലും ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ബിനുവും പ്രദേശവാസിയായ ഒരു യുവാവും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റം നടന്നിരുന്നുവെന്ന് നാട്ടുകാർ പോലീസിൽ മൊഴി നൽകി. ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ചിറയിൻകീഴ് മേഖലയിലെ രണ്ട് കൊലപാതകങ്ങൾ പ്രദേശവാസികളെ നടുക്കത്തിലും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ശാർക്കര ദേവീക്ഷേത്രത്തിലെ മീന ഭരണി മഹോത്സവം നടക്കുന്ന ഈ വേളയിൽ നാടിനെ നടുക്കിയ കൊലപാതകം ജനങ്ങളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.