തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയെ ആക്രമിച്ച് ഗുരുതരമായി മുറിവേല്പിച്ച സംഭവത്തിൽ കള്ള എഫ്ഐആർ രജിസ്റ്റർ ചെയ്ത കാഞ്ഞിരംകുളം സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ജില്ലാ പോലീസ് മേധാവി(റൂറൽ) ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു.കാഞ്ഞിരംകുളം എസ്ഐക്കും എഎസ്എക്കുമെതിരെ ചെന്പകരാമൻതുറ സ്വദേശിനി നൽകിയ പരാതിയിലാണ് ഉത്തരവ്.
ഭർത്താവിന്റെ സുഹൃത്തായ പുല്ലുവിള സ്വദേശി റോബിൻ പരാതിക്കാരിയുടെ ശരീരത്തിലും തലയ്ക്കും ക്ഷതം ഏൽപ്പിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്യുകയോ പരാതിക്ക് രസീതി നൽകുകയോ ചെയ്തില്ല. പരാതിക്കാരി നിരന്തരം സ്റ്റേഷനിൽ ഇറങ്ങികയറിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് ഡിജിപി ക്ക് പരാതി നൽകി. ഡിജിപി യുടെ നിർദേശാനുസരണം കേസെടുത്തെങ്കിലും താൻ നൽകിയ മൊഴി തിരുത്തിയെന്ന് പരാതിക്കാരി കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ പറയുന്നു.
എഫ്ഐആർ എഴുതിയത് പ്രതിയെ രക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പ്രതിക്ക് സാന്പത്തിക രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പരാതിയിൽ പറയുന്നു. പ്രതിയെ സഹായിക്കാൻ കള്ള എഫ്ഐആർ തയാറാക്കിയ എസ്ഐക്കും എഎസ് ഐക്കും എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവി(റൂറൽ) ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു.കാഞ്ഞിരംകുളം എസ്ഐക്കും എഎസ്എക്കുമെതിരെ ചെന്പകരാമൻതുറ സ്വദേശിനി നൽകിയ പരാതിയിലാണ് ഉത്തരവ്.
ഭർത്താവിന്റെ സുഹൃത്തായ പുല്ലുവിള സ്വദേശി റോബിൻ പരാതിക്കാരിയുടെ ശരീരത്തിലും തലയ്ക്കും ക്ഷതം ഏൽപ്പിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്യുകയോ പരാതിക്ക് രസീതി നൽകുകയോ ചെയ്തില്ല. പരാതിക്കാരി നിരന്തരം സ്റ്റേഷനിൽ ഇറങ്ങികയറിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് ഡിജിപി ക്ക് പരാതി നൽകി. ഡിജിപി യുടെ നിർദേശാനുസരണം കേസെടുത്തെങ്കിലും താൻ നൽകിയ മൊഴി തിരുത്തിയെന്ന് പരാതിക്കാരി കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ പറയുന്നു.
എഫ്ഐആർ എഴുതിയത് പ്രതിയെ രക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പ്രതിക്ക് സാന്പത്തിക രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പരാതിയിൽ പറയുന്നു. പ്രതിയെ സഹായിക്കാൻ കള്ള എഫ്ഐആർ തയാറാക്കിയ എസ്ഐക്കും എഎസ് ഐക്കും എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.