വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മുരൂർകോണത്ത് ആരംഭിക്കാനിരുന്ന മദ്യശാല കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെത്തുടർന്ന് സ്ഥലത്ത് നിന്നും മാറ്റി. കഴിഞ്ഞ ഒരാഴ്ച മുൻപാണ് വെഞ്ഞാറമൂട് തിയറ്റർ ജംഗ്ഷന് സമീപം പ്രവർത്തിച്ചുവരുന്ന കണ്‍സ്യൂമർ ഫെഡിന്റെ ഒൗട്ട്ലെറ്റ്് വെഞ്ഞാറമൂട് മുരൂർക്കോണം ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചത്. എന്നാൽ രഹസ്യമായി കണ്‍സ്യൂമർ ഫെഡ് നടത്തിയ നീക്കം അറിഞ്ഞെത്തിയ കോണ്‍ഗ്രസ് നേതാക്കൾ ശക്തമായ ജനകീയ സമരം ആരംഭിക്കുകയായിരുന്നു. ക്ഷേത്രം, കുളിക്കടവ്, സ്കൂൾ, പ്രധാനപ്പെട്ട നാലോളം കോളനി എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലമായതിനാൽ ഇവിടെ മദ്യശാല സ്ഥാപിച്ചാൽ എതിർക്കുമെന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ള കോളനി നിവാസികൾ പറഞ്ഞു. തുടർന്ന് തഹസിൽദാർ എത്തി ഒൗട്ട്ലെറ്റ് പൂട്ടുകയും പുതിയ സ്ഥലം കണ്ടെത്താൻ സർവകക്ഷിയോഗത്തെ ചുമതലപ്പെടുത്തുകയുമായിരുന്നു. എന്നാൽ, കണ്‍സ്യൂമർ ഫെഡ് അടച്ചിട്ടും സ്ഥലത്തു നിന്നും മദ്യവും മറ്റും മാറ്റാതിരുന്നതിനാൽ സമരം പിൻവലിക്കാൻ കോണ്‍ഗ്രസ് നേതാക്കൾ തയാറായില്ല. സമരം ശക്തമായതോടെ ഒൻപതാം ദിവസമായ ഇന്നലെ രണ്ടോടെ കണ്‍സ്യൂമർ ഫെഡ് അധികൃതർ സ്ഥലത്ത് നിന്നും മദ്യവും മറ്റും പഴയ ഷോറും പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് കോൺഗ്രസ് ആഹ്ലാദപ്രകടനത്തോടെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രമണി പി.നായർ, ജി.പുരുഷോത്തമൻ നായർ, സുജിത് എസ്.കുറുപ്പ്, ആർ.അപ്പുക്കുട്ടൻ പിള്ള, സുദീർ, അംബിക, ബിന്ദു, ഷീല, ബീനാ രാജേന്ദ്രൻ, സോമക്കുറുപ്പ്, ലീല തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
തുടർന്ന് കോൺഗ്രസ് ആഹ്ലാദപ്രകടനത്തോടെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രമണി പി.നായർ, ജി.പുരുഷോത്തമൻ നായർ, സുജിത് എസ്.കുറുപ്പ്, ആർ.അപ്പുക്കുട്ടൻ പിള്ള, സുദീർ, അംബിക, ബിന്ദു, ഷീല, ബീനാ രാജേന്ദ്രൻ, സോമക്കുറുപ്പ്, ലീല തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.