നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂരിൽ പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതോടെ നാട്ടുകാർ ഭീതിയിൽ. ബുധനാഴ്ച്ച രാവിലെ ഏഴോടെ വെന്പ്രക്കുന്നിൽ ഷട്ടിൽ കളിക്കാനെത്തിയ യുവാക്കളാണ് പുലിയെ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞതോടെ വൻ ജനാവലി തടിച്ച് കൂടി. കുറ്റ്യാടി നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും മേഖലയിൽ തെരച്ചിൽ നടത്തി.സംഭവ സ്ഥലത്ത് നിന്ന് വലിയ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തിയതായി ഫോറസ്റ്റ് അധികൃതർ പറഞ്ഞു. നേരത്തെ പലയിടങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നെ ങ്കിലും വലിയ ഇനം കാട്ടു പൂച്ചയാണെന്നു വ്യക്തമായിരുന്നു.