കോൽക്കത്ത: മൂന്ന് ലഷ്കർ ഇ തയിബ ഭീകരർക്കു ബംഗാളിലെ ഫാസ്റ്റ് ട്രാക്ക് കോടതി ഇന്നലെ വധശിക്ഷ വിധിച്ചു. മുഹമദ് യൂനസ്, അബ്ദുള്ള ഖാൻ, മുസഫർ അഹമദ് എന്നിവർക്കാണു പശ്ചിമ ബംഗാളിലെ പർഗാനാസ് ജില്ലയിലെ ഒന്നാം നമ്പർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചത്. ഇവരിൽ യൂനസും ഖാനും എന്നിവർ പാക്പൗരന്മാരും മുസഫർ അഹമദ് ഇന്ത്യക്കാരനുമാണ്. ഈ മൂന്നു ഭീകരർക്കൊപ്പം മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് സ്വദേശിയായ ഷേയ്ക്ക് നമീം എന്നയാളും പിടിയിലായിരുന്നെങ്കിലും 2013ൽ ഇയാൾ സിബിഐ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു.