ന്യൂഡൽഹി: മുസ്ലിംകൾക്ക് വീസ അനുവദിക്കുന്നതിൽ പക്ഷപാതം കാണിക്കുന്നെന്ന് ആരോപണമുന്നയിച്ച ഹിന്ദു ജാഗരണ്‍ സംഘത്തിനു കടുത്ത മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രംഗത്ത്. ഇന്ത്യ എന്റെ രാജ്യമാണെന്നും ഇന്ത്യാക്കാർ എന്റെ ജനങ്ങളാണെന്നും വ്യക്തമാക്കിയ സുഷമ, ജാതിയും മതവും സംസ്ഥാനവും ഭാഷയുമൊന്നും തനിക്കു പ്രസക്തമല്ലെന്നും ട്വിറ്ററിൽ കുറിച്ചു.
മോദി ജി മുസ്ലിംകൾക്ക് വീസ നൽകുവാൻ മാത്രമേ നിങ്ങളുടെ സുഷമ താത്പര്യം കാണിക്കുന്നുള്ളു, ഹിന്ദുക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് വീസ ലഭിക്കാൻ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടുള്ള ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ട്വിറ്റർ ആരോപണം. ഇതിനുള്ള മറുപടിയായാണ് സുഷമ ട്വിറ്ററിൽ തന്നെ പ്രതികരിച്ചത്.
ദേശീയ പതാകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് ആമസോണിനെതിരേ കഴിഞ്ഞ ആഴ്ചയിലും സുഷമ സ്വരാജ് ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ദേശീയ പതാകയുടെ മാതൃകയിലുള്ള ചവിട്ടികൾ ഉണ്ടാക്കി വില്പനയ്ക്കു വച്ചതാണ് ഓണ്‍ലൈൻ ഷോപ്പിനെതിരേ സുഷമ കടുത്ത വിമർശനമുന്നയിച്ചത്.
ഉത്പന്നം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ആമസോണ്‍ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതേത്തുടർന്ന് ആമസോണ്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു.
മോദി ജി മുസ്ലിംകൾക്ക് വീസ നൽകുവാൻ മാത്രമേ നിങ്ങളുടെ സുഷമ താത്പര്യം കാണിക്കുന്നുള്ളു, ഹിന്ദുക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് വീസ ലഭിക്കാൻ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടുള്ള ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ട്വിറ്റർ ആരോപണം. ഇതിനുള്ള മറുപടിയായാണ് സുഷമ ട്വിറ്ററിൽ തന്നെ പ്രതികരിച്ചത്.
ദേശീയ പതാകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് ആമസോണിനെതിരേ കഴിഞ്ഞ ആഴ്ചയിലും സുഷമ സ്വരാജ് ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ദേശീയ പതാകയുടെ മാതൃകയിലുള്ള ചവിട്ടികൾ ഉണ്ടാക്കി വില്പനയ്ക്കു വച്ചതാണ് ഓണ്‍ലൈൻ ഷോപ്പിനെതിരേ സുഷമ കടുത്ത വിമർശനമുന്നയിച്ചത്.
ഉത്പന്നം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ആമസോണ്‍ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതേത്തുടർന്ന് ആമസോണ്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു.