പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഷിയാ ഭൂരിപക്ഷപ്രദേശമായ ഖുറമിലെ പാരാചിനാറിൽ പച്ചക്കറി ചന്തയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ പാരാചിനാറിലെ ഈദ്ഗാഫ് ബസാറിനുള്ളിലായിരുന്നു സ്ഫോടനം. പച്ചക്കറിക്കുള്ളിൽ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. രാവിലെ ഒട്ടേറെയാളുകൾ എത്തിയിരുന്നതിനാൽ മരണസംഖ്യ ഉയരാൻ ഇടയുണ്ട്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയാണ് ഖുറം.
പരിക്കേറ്റവരെ പാരാചിനാർ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെയും മരുന്നിന്റെയും ക്ഷാമം അനുഭവപ്പെടുന്ന ചികിത്സാകേന്ദ്രമാണിത്.
സൈന്യവും ദ്രുതകർമ്മസേനയും ഉടൻ സംഭവസ്ഥലത്തെത്തി. പ്രദേശത്തെ റോഡ് ഗതാഗതം നിർത്തിവച്ചശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തിന് ഉപയോഗിച്ചു.
ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുദിവസത്തെ ദുഃഖാചരണത്തിന് ഷിയാ സംഘടനകൾ ആഹ്വാനം ചെയ്തു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഭീകരസംഘടനയായ തെഹ്രികി താലിബാൻ വക്താവ് ഉമർ ഖുറാസാനി അറിയിച്ചു. ലഷ്കർ ഇ ജാംഗ്വിയുടെ തലവൻ അസിഫ് ചോട്ടുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം.
പരിക്കേറ്റവരെ പാരാചിനാർ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെയും മരുന്നിന്റെയും ക്ഷാമം അനുഭവപ്പെടുന്ന ചികിത്സാകേന്ദ്രമാണിത്.
സൈന്യവും ദ്രുതകർമ്മസേനയും ഉടൻ സംഭവസ്ഥലത്തെത്തി. പ്രദേശത്തെ റോഡ് ഗതാഗതം നിർത്തിവച്ചശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തിന് ഉപയോഗിച്ചു.
ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുദിവസത്തെ ദുഃഖാചരണത്തിന് ഷിയാ സംഘടനകൾ ആഹ്വാനം ചെയ്തു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഭീകരസംഘടനയായ തെഹ്രികി താലിബാൻ വക്താവ് ഉമർ ഖുറാസാനി അറിയിച്ചു. ലഷ്കർ ഇ ജാംഗ്വിയുടെ തലവൻ അസിഫ് ചോട്ടുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം.