റോം: മധ്യ ഇറ്റലിയിൽ മഞ്ഞുമല ഇടിഞ്ഞു തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് പേരേക്കൂടി രക്ഷപ്പെടുത്തി. അപകടത്തിൽ അഞ്ചുപേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. നേരത്തെ മൂന്നുപേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയിരുന്നു.
അവശേഷിച്ച 23 പേർക്കായി തിരിച്ചിൽ തുടരുകയാണ്. രണ്ടുദിവസങ്ങളായി അഗ്നിശമന സേനാംഗങ്ങൾ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് നാല് കുട്ടികളുൾപ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയത്. അബ്രുസോ മേഖലയിലെ ഗാൻ സാസോ താഴ്വരയിലുള്ള നക്ഷത്ര ടൂറിസ്റ്റ് ഹോട്ടൽ റിഗോപിയാനോയാണ് ബുധനാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണ് തകർന്നത്.
മഞ്ഞുമലയ്ക്കിടയിലെ വായു അറകൾക്കുള്ളിൽ ആളുകൾ അവശേഷിച്ചിരിക്കാം എന്ന നിഗമനത്തിൽ അതീവജാഗ്രതയോടെയാണു രക്ഷാപ്രവർത്തനം. മൊബൈൽ ഫോൺ സന്ദേശങ്ങൾ പിന്തുടർന്നാണ് ഒരാളെ കണ്ടെത്താനായത്. മറ്റു മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതും ഈ രീതിയിലാണ്.
രക്ഷപ്പെട്ട ഒമ്പതുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഒരാൾക്കുമാത്രമാണ് ശസ്ത്രക്രിയ വേണ്ടിവന്നതെന്ന് ആശുപത്രിയധികൃതർ അറിയിച്ചു.
അവശേഷിച്ച 23 പേർക്കായി തിരിച്ചിൽ തുടരുകയാണ്. രണ്ടുദിവസങ്ങളായി അഗ്നിശമന സേനാംഗങ്ങൾ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് നാല് കുട്ടികളുൾപ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയത്. അബ്രുസോ മേഖലയിലെ ഗാൻ സാസോ താഴ്വരയിലുള്ള നക്ഷത്ര ടൂറിസ്റ്റ് ഹോട്ടൽ റിഗോപിയാനോയാണ് ബുധനാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണ് തകർന്നത്.
മഞ്ഞുമലയ്ക്കിടയിലെ വായു അറകൾക്കുള്ളിൽ ആളുകൾ അവശേഷിച്ചിരിക്കാം എന്ന നിഗമനത്തിൽ അതീവജാഗ്രതയോടെയാണു രക്ഷാപ്രവർത്തനം. മൊബൈൽ ഫോൺ സന്ദേശങ്ങൾ പിന്തുടർന്നാണ് ഒരാളെ കണ്ടെത്താനായത്. മറ്റു മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതും ഈ രീതിയിലാണ്.
രക്ഷപ്പെട്ട ഒമ്പതുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഒരാൾക്കുമാത്രമാണ് ശസ്ത്രക്രിയ വേണ്ടിവന്നതെന്ന് ആശുപത്രിയധികൃതർ അറിയിച്ചു.