മലമ്പുഴ: മലമ്പുഴ ഗാർഡനിലെ ചിൽഡ്രൻസ് പാർക്കിൽ സ്‌ഥാപിച്ചിരിക്കുന്ന കളി ഉപകരണങ്ങളിൽ ഏറിയപങ്കും ഉപയോഗശൂന്യമായി കിടക്കുന്നു.
തുരുമ്പുപിടിച്ച ചില ഉപകരണങ്ങളിൽ കളിക്കുന്ന കുട്ടികളുടെ വസ്ത്രങ്ങളും മറ്റും കീറുകയും മുറിവേൽക്കുകയും ചെയ്യുന്നത് സാധാരണകാഴ്ചയാവുകയാണ്. ഈയടുത്ത ദിവസം കളിവിമാനത്തിൽ കയറിയ കുട്ടി അതിനുള്ളിൽ കുടുങ്ങിയിരുന്നു.
വിനോദത്തിനായി കുട്ടികളുമായി എത്തുന്നവർ തീർത്തും നിരാശയോടെയാണ് ഇവിടെ നിന്ന് തിരിച്ചുപോകുന്നത്.
ലക്ഷങ്ങൾ ചിലവിട്ട് സ്‌ഥാപിച്ചവയാണ് കേടുവന്ന് നശിക്കുന്നത്. വേണ്ടത്ര പരിപാലനമില്ലാത്തതാണ് ഉപകരണങ്ങൾ തുരുമ്പുപിടിച്ചും പൊട്ടിപൊളിഞ്ഞും നശിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.മധ്യവേനലവധി തുടങ്ങാറായിട്ടും അധികൃതർ കളിക്കോപ്പുകൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാൻ ശ്രമിക്കാത്തതിൽ നാട്ടുകാർ നിരാശയിലാണ്.
തുരുമ്പുപിടിച്ച ചില ഉപകരണങ്ങളിൽ കളിക്കുന്ന കുട്ടികളുടെ വസ്ത്രങ്ങളും മറ്റും കീറുകയും മുറിവേൽക്കുകയും ചെയ്യുന്നത് സാധാരണകാഴ്ചയാവുകയാണ്. ഈയടുത്ത ദിവസം കളിവിമാനത്തിൽ കയറിയ കുട്ടി അതിനുള്ളിൽ കുടുങ്ങിയിരുന്നു.
വിനോദത്തിനായി കുട്ടികളുമായി എത്തുന്നവർ തീർത്തും നിരാശയോടെയാണ് ഇവിടെ നിന്ന് തിരിച്ചുപോകുന്നത്.
ലക്ഷങ്ങൾ ചിലവിട്ട് സ്‌ഥാപിച്ചവയാണ് കേടുവന്ന് നശിക്കുന്നത്. വേണ്ടത്ര പരിപാലനമില്ലാത്തതാണ് ഉപകരണങ്ങൾ തുരുമ്പുപിടിച്ചും പൊട്ടിപൊളിഞ്ഞും നശിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.മധ്യവേനലവധി തുടങ്ങാറായിട്ടും അധികൃതർ കളിക്കോപ്പുകൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാൻ ശ്രമിക്കാത്തതിൽ നാട്ടുകാർ നിരാശയിലാണ്.