പഴയങ്ങാടി: മോഷണസാധനങ്ങളുമായി രണ്ടു തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.
പയ്യന്നൂർ വില്ലേജ് ഓഫീസിനു സമീപത്തെ സി.വി. രാജഗോപാലിന്റെ വീട്ടിൽനിന്നു മോഷ്ടിച്ച സാധനങ്ങളുമായി തമിഴ്നാട് കള്ളകുറുച്ചി സ്വദേശികളായ അഞ്ജലി (32), കണ്ണി (30) എന്നിവരെയാണ് വെങ്ങരയിൽ വച്ച് നാട്ടുകാർ പിടികൂടി പഴയങ്ങാടി പോലീസിൽ ഏൽപിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗൃഹനാഥൻ ഉൾപ്പെടെയുള്ളവർ വീട്ടുവരാന്തയിൽ നിൽക്കുന്പോൾ പിറവുവശത്തെ അടുക്കളയുടെ വാതിൽ തുറന്ന് അകത്തുകടന്ന് വിളക്ക് അടക്കമുള്ള ഓട്ട് പാത്രങ്ങളുമായി ഇവർ കടന്നുകളയുകയായിരുന്നു. രണ്ടു നാടോടികൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വീട് പരിശോധിച്ചപ്പോഴാണ് സാധനങ്ങൾ മോഷണം പോയത് മനസിലായത്.
തുടർന്ന് പരിശോധനയിൽ രണ്ടു നാടോടി സ്ത്രീകൾ വെങ്ങര ഭാഗത്തേക്കുള്ള ബസിൽ കയറി എന്നതിന്റെ അടിസ്ഥാനത്തിൽ പിന്തുടരുകയും വെങ്ങരയിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
തുടർന്ന് നാട്ടുകാരും ഗൃഹനാഥനും ചേർന്ന് നടത്തിയ പരിശോധനയിൽ മോഷണസാധനങ്ങൾ കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് പഴയങ്ങാടി എസ്ഐ പി.ബി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ പോലീസിനു കൈമാറി. പഴയങ്ങാടി പ്രതിഭാ ടാക്കീസിനു സമീപമുള്ള വാടക ക്വാട്ടേഴ്സിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചുവരുന്നത്. സംഭവം നടന്നതു പയ്യന്നൂരിലായതിനാൽ പ്രതികളെ പയ്യന്നൂർ പോലീസിനു കൈമാറി.
പയ്യന്നൂർ വില്ലേജ് ഓഫീസിനു സമീപത്തെ സി.വി. രാജഗോപാലിന്റെ വീട്ടിൽനിന്നു മോഷ്ടിച്ച സാധനങ്ങളുമായി തമിഴ്നാട് കള്ളകുറുച്ചി സ്വദേശികളായ അഞ്ജലി (32), കണ്ണി (30) എന്നിവരെയാണ് വെങ്ങരയിൽ വച്ച് നാട്ടുകാർ പിടികൂടി പഴയങ്ങാടി പോലീസിൽ ഏൽപിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗൃഹനാഥൻ ഉൾപ്പെടെയുള്ളവർ വീട്ടുവരാന്തയിൽ നിൽക്കുന്പോൾ പിറവുവശത്തെ അടുക്കളയുടെ വാതിൽ തുറന്ന് അകത്തുകടന്ന് വിളക്ക് അടക്കമുള്ള ഓട്ട് പാത്രങ്ങളുമായി ഇവർ കടന്നുകളയുകയായിരുന്നു. രണ്ടു നാടോടികൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വീട് പരിശോധിച്ചപ്പോഴാണ് സാധനങ്ങൾ മോഷണം പോയത് മനസിലായത്.
തുടർന്ന് പരിശോധനയിൽ രണ്ടു നാടോടി സ്ത്രീകൾ വെങ്ങര ഭാഗത്തേക്കുള്ള ബസിൽ കയറി എന്നതിന്റെ അടിസ്ഥാനത്തിൽ പിന്തുടരുകയും വെങ്ങരയിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
തുടർന്ന് നാട്ടുകാരും ഗൃഹനാഥനും ചേർന്ന് നടത്തിയ പരിശോധനയിൽ മോഷണസാധനങ്ങൾ കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് പഴയങ്ങാടി എസ്ഐ പി.ബി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ പോലീസിനു കൈമാറി. പഴയങ്ങാടി പ്രതിഭാ ടാക്കീസിനു സമീപമുള്ള വാടക ക്വാട്ടേഴ്സിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചുവരുന്നത്. സംഭവം നടന്നതു പയ്യന്നൂരിലായതിനാൽ പ്രതികളെ പയ്യന്നൂർ പോലീസിനു കൈമാറി.