ചപ്പാരപ്പടവ്: ചപ്പാരപ്പടവ്-തേർത്തല്ലി റോഡിൽ ചപ്പാരപ്പടവ് മുതൽ വിമലശേരി വരെ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിൽ വ്യാപകമായി പരാതി ഉയരുന്നു. റോഡ് പ്രവൃത്തിയിൽ അതിരുകുന്നിൽ നിലവിലുള്ള കലുങ്കിന്റെ നീളം വർധിപ്പിക്കുന്ന പ്രവൃത്തിയിൽ വൻ ക്രമക്കേട് നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയും തുടർന്ന് പ്രവൃത്തി നിർത്തിവയ്ക്കുകയും ചെയ്തു.
എട്ടുമീറ്റർ നീളത്തിലുണ്ടായിരുന്ന കലുങ്ക് റോഡ് നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി 11 മീറ്റർ നീളത്തിൽ നിർമിക്കേണ്ടിയിരുന്ന സ്ഥലത്തെ കോൺക്രീറ്റ് പ്രവൃത്തിയിലാണ് നാട്ടുകാർ ക്രമക്കേട് ഉന്നയിക്കുന്നത്. കോൺക്രീറ്റിന് മെറ്റലിനു പകരം ചെളിപിടിച്ച വലിയ കരിങ്കൽ ചീളുകളാണ് ഉപയോഗിക്കുന്നത്.
കോൺക്രീറ്റ് ബലപ്പെടുത്തുന്നതിന് ഒരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കലുങ്കിന്റെ സംരക്ഷണ ഭിത്തികൾ കന്പിപോലും ഉപയോഗിക്കാതെയാണ് പ്രവൃത്തി നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. കോൺക്രീറ്റ് പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗസ്ഥരോ കോൺട്രാക്ടറോ തിരിഞ്ഞു നോക്കാറില്ലെന്നും ആരോപണമുണ്ട്.
റോഡിൽ ആവശ്യമായ ഒരു ക്രമീകരണവും നടത്താതെയാണ് പ്രവൃത്തി നടത്തുന്നത്. റോഡ് പ്രവൃത്തി ആരംഭിച്ച ഘട്ടത്തിൽ മാർച്ച് മാസത്തിനുള്ളിലായി പണി പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രാരംഭ പ്രവൃത്തികൾ പോലും ഇപ്പോൾ പൂർത്തിയായിട്ടില്ല. വളരെ കുറഞ്ഞ എണ്ണം തൊഴിലാളികളെ വച്ച് പ്രവൃത്തി നടത്തുന്നതിനാലാണ് വൈകുന്നത്. നല്ല രീതിയിൽ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എട്ടുമീറ്റർ നീളത്തിലുണ്ടായിരുന്ന കലുങ്ക് റോഡ് നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി 11 മീറ്റർ നീളത്തിൽ നിർമിക്കേണ്ടിയിരുന്ന സ്ഥലത്തെ കോൺക്രീറ്റ് പ്രവൃത്തിയിലാണ് നാട്ടുകാർ ക്രമക്കേട് ഉന്നയിക്കുന്നത്. കോൺക്രീറ്റിന് മെറ്റലിനു പകരം ചെളിപിടിച്ച വലിയ കരിങ്കൽ ചീളുകളാണ് ഉപയോഗിക്കുന്നത്.
കോൺക്രീറ്റ് ബലപ്പെടുത്തുന്നതിന് ഒരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കലുങ്കിന്റെ സംരക്ഷണ ഭിത്തികൾ കന്പിപോലും ഉപയോഗിക്കാതെയാണ് പ്രവൃത്തി നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. കോൺക്രീറ്റ് പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗസ്ഥരോ കോൺട്രാക്ടറോ തിരിഞ്ഞു നോക്കാറില്ലെന്നും ആരോപണമുണ്ട്.
റോഡിൽ ആവശ്യമായ ഒരു ക്രമീകരണവും നടത്താതെയാണ് പ്രവൃത്തി നടത്തുന്നത്. റോഡ് പ്രവൃത്തി ആരംഭിച്ച ഘട്ടത്തിൽ മാർച്ച് മാസത്തിനുള്ളിലായി പണി പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രാരംഭ പ്രവൃത്തികൾ പോലും ഇപ്പോൾ പൂർത്തിയായിട്ടില്ല. വളരെ കുറഞ്ഞ എണ്ണം തൊഴിലാളികളെ വച്ച് പ്രവൃത്തി നടത്തുന്നതിനാലാണ് വൈകുന്നത്. നല്ല രീതിയിൽ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.