കണ്ണൂർ: കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ചെലവുസഹിതം തള്ളി. ഡിവിഷൻ എട്ടിൽ കൊറ്റാളിയിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി കെ. രതിക കണ്ണൂർ മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയാണ് പ്രിൻസിപ്പൽ മുൻസിഫ് പ്രദീപ് ചെലവു സഹിതം തള്ളിയത്. ഹരിജൻ സംവരണ ഡിവിഷനായ ഇവിടെ നിന്നും മത്സരിച്ച് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി വി.ജി. വിനീത ജാതി സർട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ചതാണെന്നും ഇവർക്ക് ഈ വാർഡിൽ മത്സരിക്കാൻ യോഗ്യതയില്ലെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ ഹർജിയിലെ ആവശ്യം.
രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കള്ളക്കേസാണെന്ന് കണ്ടാണ് കോടതി ചെലവു സഹിതം തള്ളിയത്.
കഴിഞ്ഞദിവസം എൽഡിഎഫ് കൗൺസിലർ വി. ജ്യോതിലക്ഷ്മിക്ക് എതിരേ മുൻ നഗരസഭാ ചെയർപേഴ്സൺ റോഷ്നി ഖാലിദ് നൽകിയ ഹർജിയിലും തെക്കീ ബസാർ കൗൺസിലർ ഇ. ബീനയ്ക്കെതിരേ യുഡിഎഫ് കൗൺസിലർ എറമുള്ളാൻ നൽകിയ ഹർജിയിലും കഴന്പില്ലെന്ന് കണ്ട് കോടതി തള്ളിയിരുന്നു. ഇതോടെ കോർപറേഷൻ ഭരണം ഏതുവിധേനയും തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിന്റെ മോഹത്തിന് തിരിച്ചടിയായി.
രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കള്ളക്കേസാണെന്ന് കണ്ടാണ് കോടതി ചെലവു സഹിതം തള്ളിയത്.
കഴിഞ്ഞദിവസം എൽഡിഎഫ് കൗൺസിലർ വി. ജ്യോതിലക്ഷ്മിക്ക് എതിരേ മുൻ നഗരസഭാ ചെയർപേഴ്സൺ റോഷ്നി ഖാലിദ് നൽകിയ ഹർജിയിലും തെക്കീ ബസാർ കൗൺസിലർ ഇ. ബീനയ്ക്കെതിരേ യുഡിഎഫ് കൗൺസിലർ എറമുള്ളാൻ നൽകിയ ഹർജിയിലും കഴന്പില്ലെന്ന് കണ്ട് കോടതി തള്ളിയിരുന്നു. ഇതോടെ കോർപറേഷൻ ഭരണം ഏതുവിധേനയും തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിന്റെ മോഹത്തിന് തിരിച്ചടിയായി.