ന്യൂഡൽഹി: ശ്രീരാമനെ കേന്ദ്രസർക്കാരിനോട് ഉപമിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി.
പ്രധാനമന്ത്രി വീഡിയോ കോണ്ഫറൻസിസൂടെ നടത്തിയ പ്രസംഗത്തിൽ ശ്രീരാമനെയും ഹനുമാനെയുമൊക്കെ സർക്കാരുമായി ബന്ധപ്പെടുത്തി ബോധപൂർവം സംസാരിച്ചെന്നാണ് പരാതി. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ നടന്ന രാമായണ ദർശനം എന്ന പരിപാടിയുടെ ഉദ്ഘാടന സമയത്ത് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് പരാതി. രാഹുൽ ഗാന്ധി കോണ്ഗ്രസ് ചിഹ്നമായ കൈയെ മത ബിംബങ്ങളുമായി ബന്ധപ്പെടുത്തി സംസാരിച്ചെന്നാരോപിച്ച് ബിജെപി പരാതി നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇടക്കിടക്ക് ഭഗവാൻ ശ്രീരാം, അയോദ്ധ്യ, രാമ രാജ്യം, ഹനുമാൻജി എന്നുപയോഗിച്ചു. ബോധപൂർവം ഇവരുടെ പേര് പറയുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം പൂർണമായും തെരഞ്ഞെടുപ്പ് പ്രചരണത്തെ ഉന്നം വെച്ചുള്ളതായിരുന്നുവെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി വീഡിയോ കോണ്ഫറൻസിസൂടെ നടത്തിയ പ്രസംഗത്തിൽ ശ്രീരാമനെയും ഹനുമാനെയുമൊക്കെ സർക്കാരുമായി ബന്ധപ്പെടുത്തി ബോധപൂർവം സംസാരിച്ചെന്നാണ് പരാതി. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ നടന്ന രാമായണ ദർശനം എന്ന പരിപാടിയുടെ ഉദ്ഘാടന സമയത്ത് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് പരാതി. രാഹുൽ ഗാന്ധി കോണ്ഗ്രസ് ചിഹ്നമായ കൈയെ മത ബിംബങ്ങളുമായി ബന്ധപ്പെടുത്തി സംസാരിച്ചെന്നാരോപിച്ച് ബിജെപി പരാതി നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇടക്കിടക്ക് ഭഗവാൻ ശ്രീരാം, അയോദ്ധ്യ, രാമ രാജ്യം, ഹനുമാൻജി എന്നുപയോഗിച്ചു. ബോധപൂർവം ഇവരുടെ പേര് പറയുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം പൂർണമായും തെരഞ്ഞെടുപ്പ് പ്രചരണത്തെ ഉന്നം വെച്ചുള്ളതായിരുന്നുവെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി.