ന്യൂഡൽഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്ത് പുതുക്കിയ റേഷൻ കാർഡ് ഏപ്രിൽ ഒന്നു മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാനുള്ള നോഡൽ ജില്ലയായ കൊല്ലത്ത് മാർച്ച് ഒന്നു മുതൽ വിതരണം ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്തു നടപ്പിലാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി തിലോത്തമൻ ഡൽഹിയിൽ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതോടെ ഇടനിലക്കാരില്ലാതെ റേഷൻ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ടെത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
2007ൽ വിതരണം ചെയ്ത റേഷൻ കാർഡുകൾ 2012ൽ അന്നത്തെ സർക്കാർ പുതുക്കാതിരുന്നതിനാലാണ് നടപടികൾ വൈക്കിയത്. റേഷൻ കാർഡ് പുതുക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിച്ചതല്ലാതെ അതു സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനു കൈമാറിയിട്ടില്ല. നിലവിൽ റേഷൻ കാർഡിലെ വിവരങ്ങളിൽ തെറ്റ് തിരുത്തൽ നടപടികളാണ് നടക്കുന്നത്. ഫെബ്രുവരി ആദ്യത്തോടെ ഇതു സംബന്ധിച്ച പട്ടിക പുറത്തിറക്കുമെന്നും റേഷന്‍ അർഹതയില്ലാത്തവരെ ഒഴിവാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും മന്ത്രി തിലോത്തമനും ഭക്ഷ്യസെക്രട്ടറി മിനി ആന്റണിയും അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി കേരളത്തിനുള്ള റേഷൻ വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് ലക്ഷം മെട്രിക് ടണ്ണോളമാണ് കുറവുണ്ടായിട്ടുള്ളത്. ഇതുമൂലം മുൻഗണന വിഭാഗത്തിലുള്ളവർക്കുള്ള അരി വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, നേരത്തെ അനുവദിച്ചിരുന്ന പഞ്ചസാര വിഹിതത്തിലും കുറവുണ്ടായിട്ടുണ്ടെന്നും 2100 മെട്രിക് ടണ്‍ പഞ്ചസാര കൂടി ലഭിച്ചാൽ മാത്രമേ ആൾക്ക് 400 ഗ്രാം വീതമുള്ള റേഷൻ വിതരണം സാധ്യമാകൂയെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സി.ആർ. ചൗധരി, ഭക്ഷ്യ സെക്രട്ടറി എന്നിവരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്കു വിതരണം ചെയ്യേണ്ട മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം അനുഭാവ പൂർവം പരിഗണിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉറപ്പ് നൽകിയതായും മന്ത്രി തിലോത്തമൻ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാനുള്ള നോഡൽ ജില്ലയായ കൊല്ലത്ത് മാർച്ച് ഒന്നു മുതൽ വിതരണം ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്തു നടപ്പിലാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി തിലോത്തമൻ ഡൽഹിയിൽ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതോടെ ഇടനിലക്കാരില്ലാതെ റേഷൻ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ടെത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
2007ൽ വിതരണം ചെയ്ത റേഷൻ കാർഡുകൾ 2012ൽ അന്നത്തെ സർക്കാർ പുതുക്കാതിരുന്നതിനാലാണ് നടപടികൾ വൈക്കിയത്. റേഷൻ കാർഡ് പുതുക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിച്ചതല്ലാതെ അതു സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനു കൈമാറിയിട്ടില്ല. നിലവിൽ റേഷൻ കാർഡിലെ വിവരങ്ങളിൽ തെറ്റ് തിരുത്തൽ നടപടികളാണ് നടക്കുന്നത്. ഫെബ്രുവരി ആദ്യത്തോടെ ഇതു സംബന്ധിച്ച പട്ടിക പുറത്തിറക്കുമെന്നും റേഷന്‍ അർഹതയില്ലാത്തവരെ ഒഴിവാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും മന്ത്രി തിലോത്തമനും ഭക്ഷ്യസെക്രട്ടറി മിനി ആന്റണിയും അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി കേരളത്തിനുള്ള റേഷൻ വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് ലക്ഷം മെട്രിക് ടണ്ണോളമാണ് കുറവുണ്ടായിട്ടുള്ളത്. ഇതുമൂലം മുൻഗണന വിഭാഗത്തിലുള്ളവർക്കുള്ള അരി വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, നേരത്തെ അനുവദിച്ചിരുന്ന പഞ്ചസാര വിഹിതത്തിലും കുറവുണ്ടായിട്ടുണ്ടെന്നും 2100 മെട്രിക് ടണ്‍ പഞ്ചസാര കൂടി ലഭിച്ചാൽ മാത്രമേ ആൾക്ക് 400 ഗ്രാം വീതമുള്ള റേഷൻ വിതരണം സാധ്യമാകൂയെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സി.ആർ. ചൗധരി, ഭക്ഷ്യ സെക്രട്ടറി എന്നിവരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്കു വിതരണം ചെയ്യേണ്ട മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം അനുഭാവ പൂർവം പരിഗണിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉറപ്പ് നൽകിയതായും മന്ത്രി തിലോത്തമൻ വ്യക്തമാക്കി.