ശ്രീകാര്യം: മറ്റ് കോളജുകളിലെയ്ക്കുള്ള പ്രവേശനം വൈകുന്നതിലും പരീക്ഷയ്ക്ക് ഒരു മാസം മാത്രമുള്ളപ്പോൾ വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചും ടോംസ് കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും സാങ്കേതിക സർവകലാശാല ആസ്ഥാനമന്ദിരത്തിലേയ്ക്ക് തള്ളിക്കയറുകയും വൈസ് ചാൻസിലറേയും, പ്രൊ വൈസ് ചാൻസിലറേയും ഉപരോധിക്കാൻ ശ്രമിക്കുകയും ചെയ്തു.
വിദ്യാർഥികൾ വിസി കുഞ്ചെറിയയുടെ ക്യാബിനു മുന്നിൽ കുത്തിയിരുന്ന് ഉപരോധം നടത്തി. വൈകുന്നേരം അഞ്ചോടെയും വിഷയത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് കെഎസ്യു, എഐഎസ്എഫ്, എബിവിപി എന്നീ വിദ്യാർഥി സംഘടകളുടെ നേതൃത്വത്തിൽ കൂടുതൽ വിദ്യാർഥികൾ സ്ഥലത്ത് എത്തി.
അധികൃതരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് ടോംസ് കോളജിലെ രണ്ട് വിദ്യാർഥികളും രണ്ടു കെഎസ്യു പ്രവർത്തകരും സർവകലാശാല കെട്ടിടത്തിന്റെ മൂന്നാംനിലയിലെ സൺസൈഡിന് മുകളിൽ കയറി ആത്ഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
വിദ്യാർഥികൾ വിസി കുഞ്ചെറിയയുടെ ക്യാബിനു മുന്നിൽ കുത്തിയിരുന്ന് ഉപരോധം നടത്തി. വൈകുന്നേരം അഞ്ചോടെയും വിഷയത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് കെഎസ്യു, എഐഎസ്എഫ്, എബിവിപി എന്നീ വിദ്യാർഥി സംഘടകളുടെ നേതൃത്വത്തിൽ കൂടുതൽ വിദ്യാർഥികൾ സ്ഥലത്ത് എത്തി.
അധികൃതരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് ടോംസ് കോളജിലെ രണ്ട് വിദ്യാർഥികളും രണ്ടു കെഎസ്യു പ്രവർത്തകരും സർവകലാശാല കെട്ടിടത്തിന്റെ മൂന്നാംനിലയിലെ സൺസൈഡിന് മുകളിൽ കയറി ആത്ഹത്യ ഭീഷണി മുഴക്കുകയായിരുന്നു.