കാട്ടാക്കട: ജില്ലയിൽ അനുവദിച്ച റവന്യൂ ഡിവിഷണൽ ഓഫീസ് കാട്ടാക്കടയിൽ തുടങ്ങാനുള്ള സാധ്യതയേറി. ഇതു സംബന്ധിച്ച് ഉന്നത അധിക്യതർ റിപ്പോർട്ട് സമർപ്പിച്ചതായും സൂചനയുണ്ട്. കാട്ടാക്കട റവന്യൂ ഡിവിഷനിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളെ ഉൾപ്പെടുത്താവുന്നതാണെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ആർഡിഒ ഓഫീസ് തുടങ്ങുന്നതിനുള്ള സൗകര്യവും കാട്ടാക്കടയിലാണെന്നും റിപ്പോർട്ടിലുണ്ട് . ലാൻഡ് റവന്യൂ കമ്മിഷണറുടെ കാര്യാലയത്തിൽ നിന്നും വിവരാവകാശനിയമ പ്രകാരം ലഭ്യമായ രേഖയിലാണിക്കാര്യം വ്യക്തമാക്കുന്നത്. ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട് അനുസരിച്ച് ഓഫീസ് കാട്ടാക്കടയിൽ തുടങ്ങണമെന്ന് ആവശ്യവും ഉയർന്നിട്ടുണ്ട്.
പാറശാല മുതൽ പാലോട് വരെയുള്ള മൂന്ന് താലൂക്കു പ്രദേശത്തിന്റെ മധ്യത്തിലായി വരുന്ന കാട്ടാക്കടയിൽ ഓഫീസ് ആരംഭിക്കുന്നതാണ് സൗകര്യമെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താലും കാട്ടാക്കടയിൽ എത്തിച്ചേരുന്നതായിരിക്കും ഏറെ സൗകര്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ലാൻഡ് റവന്യൂ കമ്മിഷണറുടെ നിർദേശം നടപ്പിലാക്കുന്നത് നന്നായിരിക്കുമെന്നും കാട്ടി നിവേദനം നൽകാനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.
കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ആർഡിഒ ഓഫീസ് തുടങ്ങുന്നതിനുള്ള സൗകര്യവും കാട്ടാക്കടയിലാണെന്നും റിപ്പോർട്ടിലുണ്ട് . ലാൻഡ് റവന്യൂ കമ്മിഷണറുടെ കാര്യാലയത്തിൽ നിന്നും വിവരാവകാശനിയമ പ്രകാരം ലഭ്യമായ രേഖയിലാണിക്കാര്യം വ്യക്തമാക്കുന്നത്. ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട് അനുസരിച്ച് ഓഫീസ് കാട്ടാക്കടയിൽ തുടങ്ങണമെന്ന് ആവശ്യവും ഉയർന്നിട്ടുണ്ട്.
പാറശാല മുതൽ പാലോട് വരെയുള്ള മൂന്ന് താലൂക്കു പ്രദേശത്തിന്റെ മധ്യത്തിലായി വരുന്ന കാട്ടാക്കടയിൽ ഓഫീസ് ആരംഭിക്കുന്നതാണ് സൗകര്യമെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താലും കാട്ടാക്കടയിൽ എത്തിച്ചേരുന്നതായിരിക്കും ഏറെ സൗകര്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ലാൻഡ് റവന്യൂ കമ്മിഷണറുടെ നിർദേശം നടപ്പിലാക്കുന്നത് നന്നായിരിക്കുമെന്നും കാട്ടി നിവേദനം നൽകാനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.