കോഴിക്കോട് : ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്ന കോഴിക്കോട് എസ്എസ്എയുടെ ജാലിക വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഏപ്രിൽ ഒന്നിന് തുടക്കമാകുമെന്ന് ജില്ലാ പ്രോജക്ട് ഓഫീസർ എം. ജയകൃഷ്ണൻ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോസയൻസുമായി (ഇംഹാൻസ്, കോഴിക്കോട്) ചേർന്നാണ് റിസോഴ്സ് അധ്യാപകർക്കുള്ള പരിശീലന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നലെ ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ നിർവ്വഹിച്ചു.
കാഴ്ച, കേൾവി, ശാരീരിക ശേഷി എന്നിവയിൽ കുറവ്, പഠനവൈകല്യങ്ങൾ, ബുദ്ധിപരമായ പരിമിതി, ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പതിമൂന്നായിരത്തോളം കുട്ടികളാണ് ജില്ലയിലെ പ്രൈമറി ക്ലാസ്സുകളിലുള്ളത്. ഇതിൽ മുന്നൂറോളം കുട്ടികൾ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്തവരാണ്. സ്കൂളിലെത്തുന്നവരെ പ്രത്യേക പരിഗണനയോടെ പഠിപ്പിക്കാനും സ്കൂളിലെത്താത്തവരെ വീട്ടിലെത്തി പഠിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ എസ്എസ്എ ഇതിനകം ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി നിയമിക്കപ്പെട്ട 150 റിസോഴ്സ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയാണ് ജാലിക പദ്ധതി നടപ്പിലാക്കുന്നത്.
കോഴിക്കോട്, വടകര, കൊടുവള്ളി, മാവൂർ, പേരാന്പ്ര, കുന്നുമ്മൽ എന്നീ ആറ് ഓട്ടിസം സെന്ററുകൾ കോഴിക്കോട് എസ്എസ്എയ്ക്ക് കീഴിലുണ്ട്. വിവിധതരം തെറാപ്പികൾ, വീഡിയോ മോഡലിംഗ്, സ്റ്റോറി ടെല്ലിംഗ്, പപ്പറ്ററി, തിയറ്റർ ആക്ടിവിറ്റീസ്, കളികൾ, എന്നിവയ്ക്കായി ഓട്ടിസം ട്രെയിനിംഗ് ലഭിച്ച 15 റിസോഴ്സ് അധ്യാപകരും ജില്ലയിലുണ്ടെന്ന് പ്രോഗ്രാം ഓഫീസർ എ.കെ. അബ്ദുൾ ഹക്കീം അറിയിച്ചു.
കാഴ്ച, കേൾവി, ശാരീരിക ശേഷി എന്നിവയിൽ കുറവ്, പഠനവൈകല്യങ്ങൾ, ബുദ്ധിപരമായ പരിമിതി, ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പതിമൂന്നായിരത്തോളം കുട്ടികളാണ് ജില്ലയിലെ പ്രൈമറി ക്ലാസ്സുകളിലുള്ളത്. ഇതിൽ മുന്നൂറോളം കുട്ടികൾ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്തവരാണ്. സ്കൂളിലെത്തുന്നവരെ പ്രത്യേക പരിഗണനയോടെ പഠിപ്പിക്കാനും സ്കൂളിലെത്താത്തവരെ വീട്ടിലെത്തി പഠിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ എസ്എസ്എ ഇതിനകം ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി നിയമിക്കപ്പെട്ട 150 റിസോഴ്സ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയാണ് ജാലിക പദ്ധതി നടപ്പിലാക്കുന്നത്.
കോഴിക്കോട്, വടകര, കൊടുവള്ളി, മാവൂർ, പേരാന്പ്ര, കുന്നുമ്മൽ എന്നീ ആറ് ഓട്ടിസം സെന്ററുകൾ കോഴിക്കോട് എസ്എസ്എയ്ക്ക് കീഴിലുണ്ട്. വിവിധതരം തെറാപ്പികൾ, വീഡിയോ മോഡലിംഗ്, സ്റ്റോറി ടെല്ലിംഗ്, പപ്പറ്ററി, തിയറ്റർ ആക്ടിവിറ്റീസ്, കളികൾ, എന്നിവയ്ക്കായി ഓട്ടിസം ട്രെയിനിംഗ് ലഭിച്ച 15 റിസോഴ്സ് അധ്യാപകരും ജില്ലയിലുണ്ടെന്ന് പ്രോഗ്രാം ഓഫീസർ എ.കെ. അബ്ദുൾ ഹക്കീം അറിയിച്ചു.