ന്യൂഡൽഹി: ശ്രീലങ്കയിലെ ട്രിങ്കോമാലി തുറമുഖം വികസിപ്പിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ ട്രിങ്കോമാലി വികസനം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്.
തെക്കൻ ഏഷ്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ഇന്ത്യയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ലങ്കൻ പ്രാദേശിക വികസനമന്ത്രി ശരത് ഫോൺസേക്ക പറഞ്ഞു.
ചൈനയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഹമ്പൻടോട്ട തുറമുഖം ഇപ്പോൾ ലാഭകരമായല്ല പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നു ലഭിച്ച വായ്പ തിരിച്ചടയ്ക്കുന്നതിനും ഏറെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിക്ഷേപകരെ ലങ്കൻ സർക്കാർ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെക്കൻ ഏഷ്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ഇന്ത്യയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ലങ്കൻ പ്രാദേശിക വികസനമന്ത്രി ശരത് ഫോൺസേക്ക പറഞ്ഞു.
ചൈനയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഹമ്പൻടോട്ട തുറമുഖം ഇപ്പോൾ ലാഭകരമായല്ല പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നു ലഭിച്ച വായ്പ തിരിച്ചടയ്ക്കുന്നതിനും ഏറെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിക്ഷേപകരെ ലങ്കൻ സർക്കാർ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.