മഥുര: പശുവിനുവേണ്ടി പതിനാറാം തവണയും സ്ഥാനാർഥി കുപ്പായം അണിഞ്ഞിറങ്ങിയിരിക്കുകയാണു മഥുരയിലെ ഫക്കാർ ബാബ. നാലു പതിറ്റാണ്ടായുള്ള ശീലമാണിത്.
ഗോവധം സമ്പൂർണമായി നിരോധിക്കണമെന്നാണ് ക്ഷേത്രത്തിലെ പൂജാരിയായ ബാബയുടെ ആവശ്യം. രാജ്യമാകമാനം ഗോവധനിരോധനം പ്രഖ്യാപിക്കുംവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണു ബാബയുടെ പ്രഖ്യാപനം. മഥുര നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി ഇന്നലെയാണു ബാബ പത്രിക സമർപ്പിച്ചത്.
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടാം തവണയാണു ഗാൽതേശ്വർ മാധവ് ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ ബാബ മത്സരിക്കുന്നത്. 1977 ലെ ലോക്സഭയിലേക്കു മത്സരിച്ചാണു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. നോട്ടു റദ്ദാക്കൽ ഗോശാല സംരക്ഷകരെ ബാധിച്ചുവെന്ന പരിഭവവും ബാബ പങ്കുവയ്ക്കുന്നു.
നോട്ട് റദ്ദാക്കലിനുശേഷം ചില്ലിക്കാശ് പോലും ഗോശാലകൾക്കു സംഭാവനയായി ലഭിക്കുന്നില്ല. ജയിച്ചാൽ എംഎൽഎയെന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലവും സംഭാവനകളും പശുക്കളുടെ ക്ഷേമപ്രവർത്തനത്തിനായി ഉപയോഗിക്കുമെന്നും ബാബ പറയുന്നു.
ഗോവധം സമ്പൂർണമായി നിരോധിക്കണമെന്നാണ് ക്ഷേത്രത്തിലെ പൂജാരിയായ ബാബയുടെ ആവശ്യം. രാജ്യമാകമാനം ഗോവധനിരോധനം പ്രഖ്യാപിക്കുംവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണു ബാബയുടെ പ്രഖ്യാപനം. മഥുര നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി ഇന്നലെയാണു ബാബ പത്രിക സമർപ്പിച്ചത്.
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടാം തവണയാണു ഗാൽതേശ്വർ മാധവ് ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ ബാബ മത്സരിക്കുന്നത്. 1977 ലെ ലോക്സഭയിലേക്കു മത്സരിച്ചാണു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. നോട്ടു റദ്ദാക്കൽ ഗോശാല സംരക്ഷകരെ ബാധിച്ചുവെന്ന പരിഭവവും ബാബ പങ്കുവയ്ക്കുന്നു.
നോട്ട് റദ്ദാക്കലിനുശേഷം ചില്ലിക്കാശ് പോലും ഗോശാലകൾക്കു സംഭാവനയായി ലഭിക്കുന്നില്ല. ജയിച്ചാൽ എംഎൽഎയെന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലവും സംഭാവനകളും പശുക്കളുടെ ക്ഷേമപ്രവർത്തനത്തിനായി ഉപയോഗിക്കുമെന്നും ബാബ പറയുന്നു.