കടുത്തുരുത്തി: പത്ത് വർഷങ്ങൾക്കു മുന്‍പ് ഞീഴൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമാണമാരംഭിച്ച നീന്തൽ കുളത്തിന്റെ നിർമാണം മുടങ്ങി. സംസ്ഥാന സ്പോർട്സ് കൗണ്സലിൽനിന്നും പദ്ധതിക്കായി 20 ലക്ഷം രൂപ നൽകാമെന്നറിയിച്ചതിനെതുടർന്നായിരുന്നു കുളത്തിന്റെ നിർമാണം ആരംഭിച്ചത്. പിന്നീട് കൗണ്‍സലിൽ നിന്നുള്ള ഫണ്ട് ലഭിക്കാതെ വന്നതോടെ നിർമാണം നിലയ്ക്കുകയായിരുന്നു. 2005ൽ എ.പി. പവേഴ്സ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് പത്താം വാർഡിലെ ഭൂതപാണ്ടൻചിറയിൽ നീന്തൽ പരിശീലനത്തിനായി കുളം നിർമിക്കാൻ പദ്ധതിയിട്ടത്. തുടർന്ന് ജെസിബി ഉപയോഗിച്ചു വിശാലമായ കുളം കുത്തുകയും ചെയ്തു. പഞ്ചായത്തിൽനിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് കുളം കുത്തിയത്.
തുടർന്നുള്ള പണികൾ സ്പോർട്സ് കൗണ്‍സലിൽ നിന്നും ലഭിക്കുന്ന ഫണ്ടുപയോഗിച്ചു നടത്താമെന്നായിരുന്നു കണക്ക് കൂട്ടൽ. പഞ്ചായത്ത് വകയായി ഭൂതപാണ്ടൻചിറയിലുള്ള 11 ഏക്കറിൽ ഐഎച്ച്ആർഡി കോളജ് നിർമാണത്തിനായും കിലയുടെ പരിശീലന കേന്ദ്രത്തിനായി അഞ്ച് ഏക്കർ ഭൂമി വീതം നൽകാനായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്. ഇവിടെ ശേഷിക്കുന്ന ഭൂമിയിലാണ് നീന്തൽ പരിശീലനത്തിനായി കുളം നിർമിക്കുന്നത്. നിറയെ വെള്ളവുമായി കിടക്കുന്ന നീന്തൽ കുളത്തിന്റെ സമീപത്തുള്ളവർക്ക് കടുത്ത വേനൽ ഉണ്ടായിട്ടു പോലും വെള്ളത്തിന് ക്ഷാമമുണ്ടായില്ല. ലക്ഷങ്ങൾ ചിലവഴിച്ചു നീന്തൽ പരിശീലനത്തിന് ഉപയോഗപെടുത്താൻ കഴിയില്ലെങ്കിലും വശങ്ങൾ കെട്ടി നിറയെ വെള്ളമുള്ള കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തുടർന്നുള്ള പണികൾ സ്പോർട്സ് കൗണ്‍സലിൽ നിന്നും ലഭിക്കുന്ന ഫണ്ടുപയോഗിച്ചു നടത്താമെന്നായിരുന്നു കണക്ക് കൂട്ടൽ. പഞ്ചായത്ത് വകയായി ഭൂതപാണ്ടൻചിറയിലുള്ള 11 ഏക്കറിൽ ഐഎച്ച്ആർഡി കോളജ് നിർമാണത്തിനായും കിലയുടെ പരിശീലന കേന്ദ്രത്തിനായി അഞ്ച് ഏക്കർ ഭൂമി വീതം നൽകാനായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്. ഇവിടെ ശേഷിക്കുന്ന ഭൂമിയിലാണ് നീന്തൽ പരിശീലനത്തിനായി കുളം നിർമിക്കുന്നത്. നിറയെ വെള്ളവുമായി കിടക്കുന്ന നീന്തൽ കുളത്തിന്റെ സമീപത്തുള്ളവർക്ക് കടുത്ത വേനൽ ഉണ്ടായിട്ടു പോലും വെള്ളത്തിന് ക്ഷാമമുണ്ടായില്ല. ലക്ഷങ്ങൾ ചിലവഴിച്ചു നീന്തൽ പരിശീലനത്തിന് ഉപയോഗപെടുത്താൻ കഴിയില്ലെങ്കിലും വശങ്ങൾ കെട്ടി നിറയെ വെള്ളമുള്ള കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.