വൈക്കം: നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കം ടൂറിസം ഫെസ്റ്റ് ഏപ്രിൽ 27, 28, 29, 30 തീയതികളിൽ നടക്കും. ടൂറിസം ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് സത്യഗ്രഹ സ്മാരകഹാളിൽ സ്വാഗതസംഘം എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി.
ഏപ്രിൽ 27ന് ഉച്ചയ്ക്ക് നഗരസഭ പ്രദേശത്തെ കുടുംബശ്രീ, അയൽസഭകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ഉദ്ഘാടന സമ്മേളനം നടക്കും. 28, 29, 30 തീയതികളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടക്കും. ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നഗരത്തിലെ മുഴുവൻ സ്ഥാപനങ്ങളും വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം, തത്സമയ ചിത്രാവിഷ്കാരം എന്നിവ സംഘടിപ്പിക്കും. കുടുംബശ്രീ ഉത്പന്നങ്ങൾ, ഉത്തരവാദിത്വ ടൂറിസം ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും വിവിധ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവയുണ്ടാകും. ഭക്ഷ്യമേള, ചക്ക മഹോത്സവം, നാടൻ വിഭവങ്ങൾ, നാടൻ പശുക്കളുടെ പാൽ വിഭവങ്ങളുടെ പ്രദർശനം എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്. മേളയുടെ ഭാഗമായി സുവനീർ പ്രകാശനം, ഉത്തരവാദിത്വ ടൂറിസം റിസോഴ്സ് ഡയറക്ടറി പ്രകാശനം എന്നിവ നടക്കും. പരന്പരാഗത തൊഴിലുകളായ തഴപ്പായ നെയ്ത്ത്, കയർ പിരിത്തം, ഓലമടയൽ, ചുണ്ട ഇടൽ, വലവീശൽ എന്നിവയുടെ മത്സരങ്ങൾ സംഘടിപ്പിക്കും.
ഫെസ്റ്റിന്റെ ഭാഗമായി സായാഹ്നങ്ങളിൽ വ്യത്യസ്ത കലാരൂപങ്ങൾ അരങ്ങേറും. നഗരസഭ ചെയർമാൻ അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്സൺ എ.സി.മണിയമ്മ, സ്ഥിരം സമിതി അധ്യക്ഷൻ പി.ശശിധരൻ, ഇന്ദിരാദേവി, രോഹിണിക്കുട്ടി, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം കോ-ഓർഡിനേറ്റർ കെ.രൂപേഷ്കുമാർ എന്നിവർ സംബന്ധിച്ചു.
ഏപ്രിൽ 27ന് ഉച്ചയ്ക്ക് നഗരസഭ പ്രദേശത്തെ കുടുംബശ്രീ, അയൽസഭകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ഉദ്ഘാടന സമ്മേളനം നടക്കും. 28, 29, 30 തീയതികളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടക്കും. ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നഗരത്തിലെ മുഴുവൻ സ്ഥാപനങ്ങളും വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം, തത്സമയ ചിത്രാവിഷ്കാരം എന്നിവ സംഘടിപ്പിക്കും. കുടുംബശ്രീ ഉത്പന്നങ്ങൾ, ഉത്തരവാദിത്വ ടൂറിസം ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും വിവിധ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവയുണ്ടാകും. ഭക്ഷ്യമേള, ചക്ക മഹോത്സവം, നാടൻ വിഭവങ്ങൾ, നാടൻ പശുക്കളുടെ പാൽ വിഭവങ്ങളുടെ പ്രദർശനം എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്. മേളയുടെ ഭാഗമായി സുവനീർ പ്രകാശനം, ഉത്തരവാദിത്വ ടൂറിസം റിസോഴ്സ് ഡയറക്ടറി പ്രകാശനം എന്നിവ നടക്കും. പരന്പരാഗത തൊഴിലുകളായ തഴപ്പായ നെയ്ത്ത്, കയർ പിരിത്തം, ഓലമടയൽ, ചുണ്ട ഇടൽ, വലവീശൽ എന്നിവയുടെ മത്സരങ്ങൾ സംഘടിപ്പിക്കും.
ഫെസ്റ്റിന്റെ ഭാഗമായി സായാഹ്നങ്ങളിൽ വ്യത്യസ്ത കലാരൂപങ്ങൾ അരങ്ങേറും. നഗരസഭ ചെയർമാൻ അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്സൺ എ.സി.മണിയമ്മ, സ്ഥിരം സമിതി അധ്യക്ഷൻ പി.ശശിധരൻ, ഇന്ദിരാദേവി, രോഹിണിക്കുട്ടി, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം കോ-ഓർഡിനേറ്റർ കെ.രൂപേഷ്കുമാർ എന്നിവർ സംബന്ധിച്ചു.