കോട്ടയം: ഇന്നലെ നടന്ന കോട്ടയം നഗരസഭ ബജറ്റ് ചർച്ചകളിൽനിന്നും ഭരണപക്ഷ കൗണ്‍സിലർമാർ പലരും വിട്ടുനിന്നു. ബജറ്റ് അവതരണവേളയിലും ഭരണകക്ഷി അംഗങ്ങൾ എത്താൻ വൈകിയതിനെത്തുടർന്ന് അരമണിക്കൂറിലേറെ വൈകിയാണ് യോഗം ആരംഭിച്ചത്.
ഇന്നലെ ചേർന്ന ബജറ്റ് ചർച്ചയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 11ന് ആരംഭിക്കേണ്ട യോഗം 11.30 കഴിഞ്ഞതിനുശേഷമാണ് ആരംഭിക്കാനായത്. ഈ സമയത്തും ഭരണകക്ഷി അംഗങ്ങളിൽ പലരും കൗണ്‍സിൽ ഹാളിലേക്കെത്തിയിരുന്നില്ല.
അടുത്തയിടെ നടന്ന കൗണ്‍സിൽ യോഗങ്ങളിലെല്ലാം ഭരണകക്ഷിക്കുള്ളിലെ പോര് മറ നീക്കി പുറത്തുവന്നിരുന്നു. പാർലമെന്ററി പാർട്ടി തീരുമാനങ്ങളിൽനിന്നും വ്യത്യസ്തമായ നിലപാട് ചെയർപേഴ്സണ്‍ സ്വീകരിക്കുന്നു എന്ന കാരണത്താലാണ് ബജറ്റ് ചർച്ചയിൽനിന്നും ഒരു വിഭാഗം വിട്ടുനിന്നതെന്നാണ് സൂചന. മുൻ ചെയർമാനും പാർലമെന്ററി പാർട്ടി നേതാവുമായ എം.പി. സന്തോഷ് കുമാർ ഉൾപ്പെടെയുള്ള 10 കൗണ്‍സിലർമാർ ചർച്ചയിൽനിന്നും വിട്ടുനിന്നു.
ഇന്നലെ ചേർന്ന ബജറ്റ് ചർച്ചയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 11ന് ആരംഭിക്കേണ്ട യോഗം 11.30 കഴിഞ്ഞതിനുശേഷമാണ് ആരംഭിക്കാനായത്. ഈ സമയത്തും ഭരണകക്ഷി അംഗങ്ങളിൽ പലരും കൗണ്‍സിൽ ഹാളിലേക്കെത്തിയിരുന്നില്ല.
അടുത്തയിടെ നടന്ന കൗണ്‍സിൽ യോഗങ്ങളിലെല്ലാം ഭരണകക്ഷിക്കുള്ളിലെ പോര് മറ നീക്കി പുറത്തുവന്നിരുന്നു. പാർലമെന്ററി പാർട്ടി തീരുമാനങ്ങളിൽനിന്നും വ്യത്യസ്തമായ നിലപാട് ചെയർപേഴ്സണ്‍ സ്വീകരിക്കുന്നു എന്ന കാരണത്താലാണ് ബജറ്റ് ചർച്ചയിൽനിന്നും ഒരു വിഭാഗം വിട്ടുനിന്നതെന്നാണ് സൂചന. മുൻ ചെയർമാനും പാർലമെന്ററി പാർട്ടി നേതാവുമായ എം.പി. സന്തോഷ് കുമാർ ഉൾപ്പെടെയുള്ള 10 കൗണ്‍സിലർമാർ ചർച്ചയിൽനിന്നും വിട്ടുനിന്നു.