കോട്ടയം: പദ്ധതികളിൽ പലതും സംസ്ഥാന-കേന്ദ്ര സർക്കാരുകളുടേതെന്ന സ്വയം വിമർശനത്തോടെ കോട്ടയം നഗരസഭാ ബജറ്റിന് അംഗീകാരം. ഇന്നലെ ചേർന്ന ബജറ്റ് ചർച്ചയ്ക്കു ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് പദ്ധതികളിൽ പലതും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ വിഭാവന ചെയ്തതെന്നു വൈസ് ചെയർപേഴ്സണ് തുറന്നു സമ്മതിച്ചത്.
ചർച്ചയ്ക്കെത്തിയ പ്രതിപക്ഷ അംഗങ്ങളിൽ ചിലരും ബിജെപി അംഗങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ബജറ്റിൽ പതിനാറോളം സ്ഥലത്ത് സ്ഥലം എംഎൽഎയെയും എംപിയെയും പുകഴ്ത്തുന്പോൾ പദ്ധതികൾ ആവിഷ്കരിച്ച സർക്കാരുകളെ ഓർമിക്കുകയെങ്കിലും ചെയ്യാമെന്നായിരുന്നു വിമർശനം. നിരവധി പദ്ധതികൾ തയാറാക്കിയ പ്രധാനമന്ത്രി, മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി എന്നിവരുടെ പേരുകൾ രാഷ്ട്രീയത്തിന്റെ പേരിൽ വിട്ടുകളയരുതായിരുന്നുവെന്നു ബിജെപി അംഗം ഹരികുമാർ കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റിലെ പദ്ധതികൾ ഒന്നും തന്നെ പ്രാവർത്തികമാക്കാത്തതിനാൽ അതു തന്നെ കോപ്പി പേസ്റ്റ് ചെയ്ത പുതിയ ബജറ്റെന്നായിരുന്നു പ്രതിപക്ഷാംഗം റെജിമോന്റെ ആക്ഷേപം.
കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ നഗരത്തിൽ കുടിവെള്ള പദ്ധതിക്കുള്ള ഫണ്ടിന്റെ അപര്യാപ്തതയാണ് ഭരണപക്ഷ-പ്രതിപക്ഷ കൗണ്സിലർമാരിൽ ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയത്. കിണർ റീചാർജിംഗ് പദ്ധതി ഫലപ്രദമാക്കണമെന്നും, കിണർ നിർമാണത്തിനു കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യമുയർന്നു. മാലിന്യസംസ്കരണ പദ്ധതികളുടെ കാര്യത്തിലും വിമർശനമുയർന്നു.
സാധാരണക്കാർക്കുവേണ്ടിയുള്ള ആശ്രയ-പെൻഷൻ പദ്ധതികൾ പോലും നഗരസഭയിൽ കാര്യക്ഷമമല്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. നഗരത്തിലെത്തുന്ന സ്ത്രീകൾക്കു പ്രാഥമികാവശ്യം നിർവഹിക്കാൻ വൃത്തിയുള്ള ടോയ്ലറ്റുകൾ സ്ത്രീ ഭരണാധികാരികൾ ഇരിക്കുന്പോൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രതിപക്ഷ നേതാവ് സി.എൻ. സത്യനേശൻ ചൂണ്ടിക്കാട്ടിയത്.
കുടിവെള്ള പ്രശ്്നത്തിനു പരിഹാരമുണ്ടാകുമെന്നും കിണർ റീ ചാർജിംഗ് പോലെയുള്ള പദ്ധതികൾക്ക് ഈ സാന്പത്തിക വർഷം പ്രാധാന്യം നൽകുമെന്നും വൈസ് ചെയർപേഴ്സണ് ജാൻസി ജയിംസ് മറുപടി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ചർച്ചയ്ക്കെത്തിയ പ്രതിപക്ഷ അംഗങ്ങളിൽ ചിലരും ബിജെപി അംഗങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ബജറ്റിൽ പതിനാറോളം സ്ഥലത്ത് സ്ഥലം എംഎൽഎയെയും എംപിയെയും പുകഴ്ത്തുന്പോൾ പദ്ധതികൾ ആവിഷ്കരിച്ച സർക്കാരുകളെ ഓർമിക്കുകയെങ്കിലും ചെയ്യാമെന്നായിരുന്നു വിമർശനം. നിരവധി പദ്ധതികൾ തയാറാക്കിയ പ്രധാനമന്ത്രി, മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി എന്നിവരുടെ പേരുകൾ രാഷ്ട്രീയത്തിന്റെ പേരിൽ വിട്ടുകളയരുതായിരുന്നുവെന്നു ബിജെപി അംഗം ഹരികുമാർ കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റിലെ പദ്ധതികൾ ഒന്നും തന്നെ പ്രാവർത്തികമാക്കാത്തതിനാൽ അതു തന്നെ കോപ്പി പേസ്റ്റ് ചെയ്ത പുതിയ ബജറ്റെന്നായിരുന്നു പ്രതിപക്ഷാംഗം റെജിമോന്റെ ആക്ഷേപം.
കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ നഗരത്തിൽ കുടിവെള്ള പദ്ധതിക്കുള്ള ഫണ്ടിന്റെ അപര്യാപ്തതയാണ് ഭരണപക്ഷ-പ്രതിപക്ഷ കൗണ്സിലർമാരിൽ ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയത്. കിണർ റീചാർജിംഗ് പദ്ധതി ഫലപ്രദമാക്കണമെന്നും, കിണർ നിർമാണത്തിനു കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യമുയർന്നു. മാലിന്യസംസ്കരണ പദ്ധതികളുടെ കാര്യത്തിലും വിമർശനമുയർന്നു.
സാധാരണക്കാർക്കുവേണ്ടിയുള്ള ആശ്രയ-പെൻഷൻ പദ്ധതികൾ പോലും നഗരസഭയിൽ കാര്യക്ഷമമല്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. നഗരത്തിലെത്തുന്ന സ്ത്രീകൾക്കു പ്രാഥമികാവശ്യം നിർവഹിക്കാൻ വൃത്തിയുള്ള ടോയ്ലറ്റുകൾ സ്ത്രീ ഭരണാധികാരികൾ ഇരിക്കുന്പോൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രതിപക്ഷ നേതാവ് സി.എൻ. സത്യനേശൻ ചൂണ്ടിക്കാട്ടിയത്.
കുടിവെള്ള പ്രശ്്നത്തിനു പരിഹാരമുണ്ടാകുമെന്നും കിണർ റീ ചാർജിംഗ് പോലെയുള്ള പദ്ധതികൾക്ക് ഈ സാന്പത്തിക വർഷം പ്രാധാന്യം നൽകുമെന്നും വൈസ് ചെയർപേഴ്സണ് ജാൻസി ജയിംസ് മറുപടി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.