+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സന്പൂർണ ആരോഗ്യ-ശുചിത്വ നഗരസഭയാകാൻ ഏറ്റുമാനൂർ

ഏറ്റുമാനൂർ: 2019ൽ സന്പൂർണ ആരോഗ്യ സന്പൂർണ ശുചിത്വ നഗരസഭയാകുക എന്ന ലക്ഷ്യത്തോടെ ശുചിത്വ, ആരോഗ്യ പദ്ധതികൾക്ക് ഉൗന്നൽ നൽക
സന്പൂർണ ആരോഗ്യ-ശുചിത്വ  നഗരസഭയാകാൻ ഏറ്റുമാനൂർ
ഏറ്റുമാനൂർ: 2019ൽ സന്പൂർണ ആരോഗ്യ - സന്പൂർണ ശുചിത്വ നഗരസഭയാകുക എന്ന ലക്ഷ്യത്തോടെ ശുചിത്വ, ആരോഗ്യ പദ്ധതികൾക്ക് ഉൗന്നൽ നൽകുന്ന ബജറ്റുമായി ഏറ്റുമാനൂർ നഗരസഭ. 64,48,51,499 രൂപ വരവും 63,85,70,425 രൂപ ചെലവും 62,81,074 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ നഗരസഭാ ഡപ്യൂട്ടി ചെയർപേഴ്സണും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ റോസമ്മ സിബി ചിറയിൽ അവതരിപ്പിച്ചത്.
നഗരത്തിലെ മലിനജലം വന്നടിയുന്ന കോണിക്കൽ ഭാഗത്ത് മലിനജല സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. ജൈവ മാലിന്യ സംസ്കരണ പ്ലാന്‍റ്് സ്ഥാപിക്കാനും ഒരു കോടി വകയിരുത്തിയിട്ടുണ്ട്. ശുചിത്വ മിഷനുമായി ചേർന്ന് ആവിഷ്കരിക്കുന്ന ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഹോട്ടൽ മാലിന്യങ്ങളും ഇവിടെ സംസ്കരിക്കാനാകും. നഗരസഭ പരിധിയിലെ 12,000 കുടുംബങ്ങളിലും ജൈവമാലിന്യ സംസ്കരണത്തിനു റിംഗ് കന്പോസ്റ്റോ കലം കന്പോസ്റ്റോ സ്ഥാപിക്കും. 50ലക്ഷം രൂപയാണ് ഈ വർഷം ഇതിനായി വകകൊള്ളിച്ചിട്ടുള്ളത്. ആദ്യഘട്ടമായി ഈ വർഷം 5,000 വീടുകളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.
മത്സ്യമാർക്കറ്റ് ഉൾപ്പെടെ നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ കോണിക്കൽ ഭാഗത്ത് വന്നടിഞ്ഞ് മീനച്ചിലാറിലേക്കാണ് ഇപ്പോൾ പരന്നൊഴുകുന്നത്. പ്രദേശത്തെയാകെ കിണറുകളും ജലസ്രോതസുകളും മലിനമാകുകയുമാണ്. ബജറ്റിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമാകും.
നഗരസഭയായി ഉയർത്തപ്പെട്ടശേഷമുള്ള രണ്ടാമത്തെ ബജറ്റിൽതന്നെ നഗരത്തിന്‍റെ മുഖം മാറ്റുന്ന പദ്ധതികളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഷോപ്പിംഗ് കോംപ്ലക്സ് കം മൾട്ടിപ്ലക്സിന് 25 കോടി രൂപയും പാർക്കിംഗ് പ്ലാസയ്ക്ക് മൂന്നു കോടി രൂപയും ഓഫീസ് കെട്ടിട സമുച്ചയത്തിന് 2.5 കോടിയുടെ രൂപയും വകയിരുത്തി. ചിറക്കുളം അതേപടി നിലനിർത്തിക്കൊണ്ട് അതിനു മുകളിലായാണ് ബഹുനില പാർക്കിംഗ് പ്ലാസ നിർമിക്കുന്നത്. നവകേരള മിഷന്‍റെ ഹരിതകേരളം പദ്ധതിയിൽപ്പെടുത്തി കൃഷി, ശുചിത്വം, കുടിവെള്ളം, കക്കൂസ് എന്നിവക്കായി 4.05 കോടിയും ലൈഫ് പദ്ധതിയിൽപെടുത്തി വീട്, വീട് മെയ്ന്‍റ്നൻസ്, സ്ഥലം വാങ്ങൽ എന്നിവക്കായി 7.03കോടിയും ആർദ്രം പദ്ധതിയിൽ അലോപ്പതിക്കും ആയുർവേദത്തിനും ഹോമിയോയ്ക്കുമായി 60ലക്ഷവും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് 65ലക്ഷവും റോഡുകൾക്കും പാലങ്ങൾക്കും റോഡ് മെയിന്‍റനൻസിനുമായി 63.4 ലക്ഷവും ഉൗർജത്തിനായി 77 ലക്ഷവുമാണ് വകയിരുത്തിയിട്ടുള്ളത്.
ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിന്‍റെ അധീനതയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം നഗരസഭക്ക് വിട്ടുകിട്ടുകയും താലൂക്ക് ആശുപത്രിയാക്കുകയും ചെയ്താൽ വികസനപ്രവർത്തനങ്ങൾ നടത്തും. ചെറുവാണ്ടൂർ ചാൽ മാലിന്യം നീക്കംചെയ്തു തണ്ണീർത്തടമായി സംരക്ഷിക്കണമെന്നും കയ്യേറ്റം കണ്ടെത്തി അളന്നുതിട്ടപ്പെടുത്തിയ പേരൂരിലെ മീനച്ചിലാറിന്‍റെ തീരത്ത് എക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ചെറുവാണ്ടൂർ ചാലിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ടൗണ്‍ ഹാൾ നിർമാണം ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നു. നഗരസഭാ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ പി.എസ്. വിനോദ്, സൂസമ്മ തോമസ്, ടി.പി. മോഹൻദാസ്, വിജി ഫ്രാൻസിസ്, ഗണേഷ് ഏറ്റുമാനൂർ, കൗണ്‍സിലർമാരായ ടോമി കുരുവിള, മാത്യു വാക്കത്തുമാലി, അനീഷ് വി. നാഥ്, ധന്യ വിജയൻ, ജോയി മന്നാമല, ബോബൻ ദേവസ്യ, സ്കറിയ നെടുമാലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു.