കോട്ടയം: ഹോട്ടലുകൾ വൻതോതിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കുന്നതായി സംസ്ഥാന ജല ഉപഭോക്ത്യ തണ്ണീർത്തട സംരക്ഷണ സമിതി. വെജിറ്റേറിയൻ ഹോട്ടലുകളാണ് ഇത്തരത്തിൽ അമിത വില ഈടാക്കുന്നത്.
സാധാരണ ചായക്ക് മറ്റു ഹോട്ടലുകളിൽ 10രൂപയും കാപ്പിക്ക് 12രൂപയും ഈടാക്കുന്പോൾ ഇത്തരം വെജിറ്റേറിയൻ ഹോട്ടലുകൾ 12രൂപ ചായക്കും കാപ്പിക്ക് 15രൂപയും മേടിക്കുന്നു. അന്യസംസ്ഥാന ഹോട്ടൽ ലോബിയുടെ ഇടപെടൽമൂലമാണ് സാധാരണ ഹോട്ടലുകൾ അപ്രത്യക്ഷമാകുന്നതെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.
വെജിറ്റേറിയൻ ഉൗണിന് 90 രൂപ മുതൽ 110രൂപ വരെ ഇക്കൂട്ടർ ഈടാക്കുന്നതായി സമിതി അംഗം ആരോപിച്ചു. എന്നാൽ അമിത വില ഈടാക്കുന്നതിന്റെ യാതൊരു ഗുണവും സർക്കാരിന് ലഭിക്കുന്നില്ല.
സാധാരണ ഹോട്ടലുകൾക്കുള്ള നികുതി അടച്ചു സ്റ്റാർ ഹോട്ടലുകൾക്കു സമാനമായ വിലയാണ് ഈടാക്കുന്നത്. ജില്ലയിലെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഹോട്ടലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സമിതി അംഗം എബി ഐപ്പ് പറഞ്ഞു.
സാധാരണ ചായക്ക് മറ്റു ഹോട്ടലുകളിൽ 10രൂപയും കാപ്പിക്ക് 12രൂപയും ഈടാക്കുന്പോൾ ഇത്തരം വെജിറ്റേറിയൻ ഹോട്ടലുകൾ 12രൂപ ചായക്കും കാപ്പിക്ക് 15രൂപയും മേടിക്കുന്നു. അന്യസംസ്ഥാന ഹോട്ടൽ ലോബിയുടെ ഇടപെടൽമൂലമാണ് സാധാരണ ഹോട്ടലുകൾ അപ്രത്യക്ഷമാകുന്നതെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.
വെജിറ്റേറിയൻ ഉൗണിന് 90 രൂപ മുതൽ 110രൂപ വരെ ഇക്കൂട്ടർ ഈടാക്കുന്നതായി സമിതി അംഗം ആരോപിച്ചു. എന്നാൽ അമിത വില ഈടാക്കുന്നതിന്റെ യാതൊരു ഗുണവും സർക്കാരിന് ലഭിക്കുന്നില്ല.
സാധാരണ ഹോട്ടലുകൾക്കുള്ള നികുതി അടച്ചു സ്റ്റാർ ഹോട്ടലുകൾക്കു സമാനമായ വിലയാണ് ഈടാക്കുന്നത്. ജില്ലയിലെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഹോട്ടലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സമിതി അംഗം എബി ഐപ്പ് പറഞ്ഞു.