കറുകച്ചാൽ: നിർദിഷ്ട ആലപ്പുഴ-കൊടൈക്കനാൽ ദേശീയപാതയിലെ നെത്തല്ലൂർ പാലത്തിന്റെ കൈവരികൾ അപകട നിലയിലായിട്ട് മാസങ്ങളായി. ചങ്ങനാശേരി -വാഴൂർ റോഡിൽ നെത്തല്ലൂർ കവലയ്ക്കു സമീപം നെത്തല്ലൂർ തോടിനു കുറുകെയുള്ള പാലം 35 വർഷം മുന്പാണ് പുതുക്കി പണിതത്.
കുമളി, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലേക്കും പാന്പാടി വഴി കോട്ടയത്തിനുമുള്ള 250-ലേറെ ബസുകളടക്കം വാഹനങ്ങൾ അനുദിനം കടന്നുപോകുന്ന പാലമാണിത്.
ഒരു വർഷം മുന്പ് കൈവരികളുടെ ഒരു ഭാഗം വാഹനം ഇടിച്ച് തകർന്നിരുന്നു. ഇതു പുനർനിർമിക്കാത്തതുമൂലം പിന്നീട് ഓരോ ഭാഗം അടർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇപ്പോൾ പാലത്തിന്റെ ഒരു വശത്ത് കൈവരികളോ സംരക്ഷണഭിത്തിയോ ഇല്ല. വാഹനം അല്പമൊന്നു പാളിയാൽ അന്പതടിയിലേറെ താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരിക്കും ഫലം. ഇരുചക്രവാഹനയാത്രക്കാർക്കാണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ഭീതിയുണർത്തുന്നത്.
കുമളി, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലേക്കും പാന്പാടി വഴി കോട്ടയത്തിനുമുള്ള 250-ലേറെ ബസുകളടക്കം വാഹനങ്ങൾ അനുദിനം കടന്നുപോകുന്ന പാലമാണിത്.
ഒരു വർഷം മുന്പ് കൈവരികളുടെ ഒരു ഭാഗം വാഹനം ഇടിച്ച് തകർന്നിരുന്നു. ഇതു പുനർനിർമിക്കാത്തതുമൂലം പിന്നീട് ഓരോ ഭാഗം അടർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇപ്പോൾ പാലത്തിന്റെ ഒരു വശത്ത് കൈവരികളോ സംരക്ഷണഭിത്തിയോ ഇല്ല. വാഹനം അല്പമൊന്നു പാളിയാൽ അന്പതടിയിലേറെ താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരിക്കും ഫലം. ഇരുചക്രവാഹനയാത്രക്കാർക്കാണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ഭീതിയുണർത്തുന്നത്.