ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് ബജറ്റിൽ കുരിശുംമൂട് പ്ലാസ്റ്റിക് രഹിത ജംഗ്ഷനാക്കാനും തുരുത്തിയിൽ അപകട നിയന്ത്രണത്തിന് പദ്ധതികളേർപ്പെടുത്താനും നിർദേശം. 21കോടി രൂപ വരവും അത്രയും ചെലവും വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ലാലിമ്മ ടോമിയാണ് അവതരിപ്പിച്ചത്. റസിഡന്റ്സ് അസോസിയേഷനുകളുടേയും വ്യാപാരികളുടേയും സഹകരണത്തോടെയാണ് കുരിശുംമൂടിനെ പ്ലാസ്റ്റിക് മാലിന്യ രഹിത ജംഗ്ഷനാക്കുന്നത്. അപകടങ്ങൾ പെരുകുന്ന എംസി റോഡിൽ തുരുത്തി മുതൽ സിഎസ്ഐ പള്ളി ജംഗ്ഷൻ വരെയുള്ള സ്ഥലത്ത് പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാനും ബജറ്റിൽ നിർദേശമുണ്ട. വഴിവിളക്കുകൾ പ്രകാശിപ്പിക്കാനും ശുദ്ധജലവിതരണം കാര്യക്ഷമമാക്കാനും കാർഷിക വികസനത്തിനും ബജറ്റിൽ കർമ പദ്ധതികളുണ്ട്. പ്രസിഡന്റ് സണ്ണി ചങ്ങങ്കരി അധ്യക്ഷത വഹിച്ചു. മിനി വിജയകുമാർ, പി.എം.തോമസ്, വർഗീസ് ആന്റണി, ജോസഫ് ആന്റണി, പി.ആർ.അനിൽകുമാർ, പി.എസ്.ഷാജഹാൻ, റോസമ്മ ജയിംസ് എന്നിവർ പ്രസംഗിച്ചു. യോഗം ബജറ്റ് പാസാക്കി.